മാപ്രാണം പള്ളിയിലെ വി കുരിശിന്റെ പുകഴ്ചയുടെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

626

മാപ്രാണം: ചരിത്ര പ്രസിദ്ധവും പ്രഥമ രൂപതാ തീര്‍ത്ഥാടന ദൈവാലയമായ മാപ്രാണം ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.റെക്ടറും വികാരിയുമായ റവ ഫാ .ഡോ ജോജോ ആന്റണി തൊടുപറമ്പലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 501 അംഗ ആഘോഷ കമ്മിറ്റിയെയും വിവിധ കണവീനര്‍മാരെയും തെരഞ്ഞടുത്തു.തിരുന്നാള്‍ കമ്മിറ്റി ഓഫീസ് എല്ലാ ഇടവകാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ .ആന്റോ തച്ചില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.അസി.വികാരി റവ ഫാ ജോയേല്‍ ചെറുവത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.ജോസഫ് തൊങ്ങോലപറമ്പില്‍ (ട്രസ്റ്റി ,ജനറല്‍ കണ്‍വീനര്‍),ജോസ് കൂടലി ,ചാര്‍ളി തൊമ്മാന (ട്രസ്റ്റിസ് -ജോ ജന.കണ്‍വീനേഴ്‌സ് ,സി .റോസ്മിന്‍ എഫ് സി സി (ലിറ്റര്‍ജി),ജോഷി കൂനന്‍ (പബ്ലിസിറ്റി് ),ജിഷു കൂവ്വാപറമ്പില്‍ (പുഷ്പകുരിശ്ശ് ) ,സാജു മല്‍പ്പാടന്‍ (നേര്‍ച്ചയൂട്ട് ),ജോഫി അരണാട്ടുകരക്കാരന്‍ (തിരി തെളിക്കല്‍),ആന്റണി കണ്ടംകുളത്തി(വളണ്ടിയര്‍ )ജോസ് കള്ളാപ്പറമ്പില്‍ (റിസപ്ഷന്‍ )എന്നിവരാണ് വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ .ആഗോള കത്തോലിക്ക സഭയില്‍ വി.കുരിശിന്റെ പുകഴ്ചയുടെ ദിനമായ സെപ്തംബര്‍ 14 ന് ആണ് മാപ്രാണം പള്ളി തിരുന്നാള്‍ ആഘോഷവും നടത്തപ്പെടുന്നത് .വി കുരിശിന്റെ പ്രതിഷ്ഠയില്‍ ഭാരതത്തിലെ ആദ്യ കത്തോലിക്ക് ദൈവാലവും അവിഭക്ത തൃശൂര്‍ രൂപതയില്‍ വി .കുരിശിന്റെ നാമത്തിലുള്ള ഏക തീര്‍ത്ഥാടന ദൈവാലയമാണ് മാപ്രാണം പള്ളി.യേശുക്രിസ്തുവിനെ ക്രൂശിച്ച തിരുകുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് വണങ്ങി പോരുന്ന അപൂര്‍വ്വ ദൈവാലയങ്ങളില്‍ ഒന്നായ ഈ പള്ളിയിലെ ആള്‍ തൂക്കത്തിലുള്ള തിരി വഴിപാട് ഏറെ പ്രസിദ്ധമാണ്

 

 

Advertisement