അന്തർ ജില്ല തട്ടിപ്പ് വീരൻ തൊപ്പി യുസഫ് പ്രത്യക അന്വേഷ്ണ സംഘത്തിൻ്റെ പിടിയിൽ

443

ഇരിങ്ങാലക്കുട :മൂന്നു വർഷത്തോളമായി എറണാകുളം തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രവാസി വകുപ്പിൽ നിന്ന് ലോണുകളും, ജോലിയും ശരിയാക്കാമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും , പണവും മോഷ്ടിക്കുന്നയാൾ അറസ്റ്റിലായി. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് തൃശൂർ റൂറൽ എസ്.പി. ആർ . വിശ്വനാഥ് ഇരിങ്ങാലക്കുട ഡി ഡി.വൈ എസ്.പി. ഷാജ് ജോസിന്റെ നേതൃത്വത്തിൽ രൂപൂകരിച്ച അന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. പി.ജി. അനൂപ്,റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ.എം.പി.മുഹമ്മദ് റാഫി , എ.എസ്.ഐ. ജയകൃഷ്ണൻ, പി.എസ്.സുജിത്ത്കുമാർ, കെ.എ. ജോയ്, സിനിയർ സി.പി.ഒ.മാരായ സൂരജ്. വി. ദേവ്, ഇ.എസ്. ജീവൻ, സി.പി.ഒ മാരായ അനുപ് ലാലൻ വൈശാഖ് മംഗലൻ എം.വി.മാനുവൽ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.കോടതി, മുനിസിപ്പാലിറ്റി പഞ്ചായത്ത് ആശുപത്രികൾ എന്നിവിടങ്ങളിൽ കാത്തു നിന്ന് അവിടെ എത്തുന്ന പ്രായമായ സ്ത്രീകളെ പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞ് പരിചയപ്പെടുകയും അവരുടെ മക്കളുടേയും സ്ഥലത്തെ പ്രമുഖരുടേയും സുഹൃത്തായി അഭിനയിച്ചും ലോണിന്റെയും മറ്റും രജിസ്ടേഷൻ ആവശ്യങ്ങൾക്ക് ഉടനെ പണം വേണമെന്നും പറഞ്ഞ് ശരീരത്തിൽ ധരിച്ചിരിക്കുന്ന സ്വർണ്ണാഭാരണങ്ങളും കയ്യിലെ പണവും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.സി.സി.ടി.വിയിൽ പെടാതിരിക്കാൻ തലയിൽ തൊപ്പി വച്ച് ഇത് മുഖം മറയ്കാവുന്ന തരത്തിൽ താഴ്ത്തി വച്ചും, കോവിഡ് കാലമായപ്പോൾ മാസ്കിന് പകരം വലിയ ടവ്വൽ മുഖത്തു കെട്ടിയുമാണ് ഇയാൾ പുറത്തിറങ്ങുക. എന്നാൽ പോലീസ് സംഘം ഇയാൾ നടത്തിയ എല്ലാ കളവുകളുടേയും ദൃശ്യങ്ങൾ ശേഖരിച്ച് താരതമ്യം ചെയ്തും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രതിയെ കുടുക്കിയത്. ക്രൈം സ്ക്വാഡിലെ പോലീസുകാർ വേഷം മാറി പ്രവാസി വകുപ്പിൽ നിന്ന് ലോൺ ശരിയാക്കി തരാമോ എന്നു തന്നെ പറഞ്ഞാണ് പ്രതിയുടെ സമീപിച്ചത് സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയത്.കൈപമംഗലം സ്വദേശിനിയായ അറുപത്തു രണ്ടുകാരിയുടെ രണ്ടര പവൻ മാല, തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നര പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ ഒരു പവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നേമുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയായ എഴുപത്തുനാലുകാരിയുടെ രണ്ടു പവന്റെ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയായ അറുപത്തഞ്ചുകാരിയുടെ മുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയായ എഴുപത്തഞ്ചകാരിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നരപവൻ മാല, ചേർപ്പ് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ പന്ത്രണ്ടായിരം രൂപ എന്നിവ തട്ടിയെടുത്തത് യൂസഫാണ്. മറ്റു ജില്ലകളിലും ഇയാൾ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.

Advertisement