ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം 16 ന്

376

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ നവംബര്‍ 16 വൈകീട്ട് 6.30ന് പഞ്ചാരി മേളം അരങ്ങേറ്റം നടക്കും. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 9 മുതല്‍ 37 വയസ്സ് വരെയുള്ള 13 പേരാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു.ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സംരംഭമായ ആറാട്ടുപുഴ ശ്രീശാസ്താ വാദ്യകലാക്ഷേത്രത്തിലെ രണ്ടാമത് ബാച്ചില്‍ ഉള്‍പ്പെട്ട കലാകാരന്‍മാരാണ് ശ്രീശാസ്താ സന്നിധിയില്‍ വെച്ച് അരങ്ങേറ്റം കുറിക്കുന്നത്.ഗുരു പെരുവനം അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് ഇവര്‍ മേളം അഭ്യസിച്ചത്. താളമേളങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പഞ്ചാരിമേളത്തിന്റെ മൂന്നാം കാലത്തിലാണ് മേളം അരങ്ങേറുന്നത്.തുടര്‍ന്ന് നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കലാശിക്കും.കുറുങ്കുഴലില്‍ വെളപ്പായ നന്ദനനും കൊമ്പില്‍ കുമ്മത്ത് രാമന്‍കുട്ടി നായരും വലംതലയില്‍ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും പ്രമാണിമാരാകും .

ആറാട്ടുപുഴ മംഗലത്ത് ഭവാനിയമ്മ മകന്‍ മനോജ്, പാണപ്പറമ്പില്‍ സുന്ദരന്‍ മകന്‍ ജിബിന്‍ സുന്ദര്‍, തൈക്കാട്ടുശ്ശേരി മാളിയേക്കല്‍ പരമേശ്വരന്‍ മക്കള്‍ വിജിത്ത് & വിനീത്, ഞെരുവിശ്ശേരി പനങ്ങാട്ട് മണികണ്ഠന്‍ മകന്‍ ഹരിഗോവിന്ദ്, ആറാട്ടുപുഴ പാണപ്പറമ്പില്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ ശാലിനി, നെടുമ്പാള്‍ കാരിക്കോട് ജയന്ത് മകന്‍ അദ്വൈത് , ആറാട്ടുപുഴ മാങ്ങാറി പ്രദീപ് മകന്‍ അതുല്‍, തൊട്ടിപ്പാള്‍ കളങ്കോളില്‍ ഷാജു മകന്‍ അമര്‍നാഥ്, പനങ്കുളം തളിയപ്പറമ്പില്‍ രാജേഷ് മകന്‍ അവനിന്ദ്ര, പല്ലിശ്ശേരി കുറുപ്പത്ത് വിജയകുമാര്‍ മകന്‍ ഗൗതം, ആറാട്ടുപുഴ പറതൂക്കംപറമ്പില്‍ രാധാകൃഷ്ണന്‍ മകന്‍ വൈശാഖ്, ആറാട്ടുപുഴ കൂട്ടാല രാധാകൃഷ്ണന്‍ മകന്‍ സൗരവ് എന്നിവരാണ് അരങ്ങേറ്റം കുറിച്ച് മേളകലാരംഗത്തേക്ക് കടന്നു വരുന്നത്.

 

Advertisement