എഴുത്തുകാരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നത് നിരുത്തരവാദപരമാണ്. – പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്

55

ഇരിങ്ങാലക്കുട :നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസത്തെ സമാദരണംഭദ്രദീപം കൊളുത്തികൊണ്ട് പ്രശസ്ത സാഹിത്യകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ കൃഷ്ണവാദ്ധ്യാർ, പി.കെ. ഭരതൻ മാസ്റ്റർ, പ്രൊഫ. വി.കെ. ലക്‌ഷമണൻ നായർ , സാവിത്രി ലക്ഷമണൻ , ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ്, ദേവയാനി ടീച്ചർ, ഉണ്ണികൃഷ്ണൻ കിഴുത്താനി, കാട്ടൂർ രാമചന്ദ്രൻ , ജോൺസൺ എടതിരുത്തിക്കാരൻ , കെ. ഹരി എന്നീ സാഹിത്യകാരന്മാരെ ആദരിച്ചു. യോഗത്തിന് മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുജ സഞ്ജീവ് കുമാർ സ്വാഗതവും റിഫ്രഷ്മെന്റ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് നന്ദിയും രേഖപ്പെടുത്തി. ഞാറ്റുവേല മഹോൽസവത്തിൽ ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണി, ഇരുമ്പ് ഉല്പന്നങ്ങൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം സ്റ്റാളുകൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.10 ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിവസവും രാവിലെ 10 ന് ആദര സംഗമങ്ങൾ, 2 മണിക്ക് സാഹിത്യ സദസ്സുകൾ, 4 മണിക്ക് കൃഷി സംബന്ധമായ സെമിനാറുകൾ, 6 മണി മുതൽ കലാപരിപാടികൾ .ചടങ്ങിൽ കൗൺസിലർമാർ , ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ , സന്നദ്ധ സംഘടനാ പ്രതിനിധികൾ, SPC students, വളണ്ടിയർമാർ , ICDS പ്രതിനിധികൾ, ആശ വർക്കർമാർ , ഹരിത കർമ്മ സേനാംഗങ്ങൾ, ക്ലബ്ബ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement