ഡിസംബര്‍ മാസത്തോടെ പാല്‍ ഉല്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത നേടും.  മന്തി  അഡ്വ.കെ.രാജൂ

571
ഇരിങ്ങാലക്കുട..കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോളും പാല്‍ ഉല്പാദന മേഖലയില്‍വമ്പിച്ച മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കന്നതെന്നും ഈ വര്‍ഷവസാനത്തോടെ നമ്മുടെ സംസ്ഥാനം  പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്ന്  സംസ്ഥാന വനം പരിസ്ഥിതി മ്യഗസംരക്ഷമ വകുപ്പുമന്തി  അഡ്വ.കെ.രാജൂ. കേരള ഫീഡ്‌സ്  എംപ്ലോയിസ് യൂണിയന്‍ എ.ഐ.ടി.യു.സി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരി്ക്കുകയായിരുന്നു മന്തി. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുളള കാലി തീറ്റ കുറഞ്ഞ ചിലവില്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാഫീഡ്‌സ്  യു.ഡി.എഫ്്. ഭരണകാലത്ത്  53 കോടി രുപ നഷ്ടത്തിലായിരുന്നുവെന്ന്  മന്ത്രി വ്യക്തമാക്കി.  എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ലക്ഷ്യബോധത്തോടെയുളള പ്രവര്‍ത്തന ഫലമായി കേരളഫീഡ്‌സിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും നഷ്ടത്തില്‍ നിന്ന്  സ്ഥാപനത്തെ ലാഭത്തിലേക്ക് ഉയര്‍ത്തുവാനും കഴിഞ്ഞിട്ടുണ്ട്. ലാഭം മാത്രമല്ല  സര്‍ക്കാരിന്റെ നിലപാട്. ക്ഷീരകര്‍ഷകര്‍ക്ക് ന്യായമായ വിലയില്‍ ഗുണമേന്മയുളള കാലിത്തീറ്റ ലഭിക്കണം.  അതിന് കേരളത്തിന് ആവശ്യമായമുഴുവന്‍ കാലിത്തീറ്റയും കേരളാഫീഡ്‌സില്‍  ഉല്പാദിപ്പിക്കുന്നതിനു് തുടക്കം കുറിച്ചതായി മന്ത്രി  പറഞ്ഞു. മാത്രമല്ല ഉല്പാദനങ്ങള്‍ വിറ്റഴിക്കുന്നതിനു് സ്റ്റാഫുകള്‍ക്കുളള പരിശീലനവും ആരംഭിച്ചതായി മന്ത്രി സൂചിപ്പിച്ചു.  സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട് എ.എന്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്.ബാബു രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. എ.ഐ.ടി.യു.സി.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.  കേറലാഫീഡ്‌സ് ചെയര്‍മാന്‍ ഇന്ദുശേഖരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സുരേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.  സി.പി..ൈ സംസ്ഥാന കമ്മിറ്റി അംഗം കെ.ശ്രീകുമാര്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി,   എന്‍്.ഡി.സുധാകരന്‍,  കെ.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Advertisement