ജില്ലയിൽ 128 പേർക്ക് കൂടി കോവിഡ്;155 പേർക്ക് രോഗമുക്തി

116

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (സെപ്റ്റംബർ 07) 128 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 155 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5483 ആണ്. ഇതുവരെ രോഗമുക്തരായത് 3927 പേർ.തിങ്കളാഴ്ച ജില്ലയിൽ സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റർ: 4, ആർ.എം.എസ് ക്ലസ്റ്റർ 3, കെഇപിഎ ക്ലസ്റ്റർ 2, വാടാനപ്പളളി മത്സ്യമാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 110. ആരോഗ്യ പ്രവർത്തകർ-1, ഫ്രണ്ട് ലൈൻ വർക്കർ-2. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 വയസ്സിന് മുകളിൽ 11 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിന് താഴെ 5 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ.ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 113, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്- 37, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-45, ജി.എച്ച് തൃശൂർ-11, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 33, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-56, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 59, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-116, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-128, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-41, ചാവക്കാട് താലൂക്ക് ആശുപത്രി -25, ചാലക്കുടി താലൂക്ക് ആശുപത്രി -9, സി.എഫ്.എൽ.ടി.സി കൊരട്ടി – 48, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച് . ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റൽ തൃശൂർ – 0, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -18, മദർ ഹോസ്പിറ്റൽ തൃശൂർ -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ – 18, പി സി. തോമസ് ഹോസ്റ്റൽ തൃശൂർ-167.ജില്ലയിൽ 8506 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 135 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച 9048 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 1267 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 99480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. തിങ്കളാഴ്ച 331 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.  

Advertisement