വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

210

ആളൂര്‍ :കോളേജ് വിദ്യാര്‍ത്ഥിയെ അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷഫീഖ്‌നെ (36 വയസ്സ്) ആളൂര്‍ എസ്. ഐ എസ്. സുശാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 18ന് രാത്രി ആളൂര്‍ കമ്പിളി കൃഷ്ണന്റെ മകന്‍ സഞ്ജയ്‌നെ ആളൂര്‍ പള്ളിക്കടുത്തുള്ള വീട്ടില്‍ നിന്നും ബലംപ്രയോഗിച്ച് പിടിച്ചിറക്കി കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി മാനാട്ടുകുന്ന് ചിറയില്‍ വെച്ച് ഇരുമ്പ് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതാണ് കേസ്. പോലീസ് സ്റ്റേഷന്‍ റൗഡിയും , കൊലപാതക കേസ്, നിരവധി വധശ്രമ കേസുകള്‍, കവര്‍ച്ചാ കേസുകള്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷഫീഖ്. സംഭവ ശേഷം ഒളിവിലായിരുന്ന വാവയെ പിടികൂടുന്നതിനായി ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ആളൂര്‍ ഭാഗത്ത് കാറില്‍ കറങ്ങുന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആളൂര്‍ എസ്. ഐ കെ . എസ് സുശാന്തിനെയും സംഘത്തെയും കണ്ട പ്രതി പോലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസ് പിന്തുടര്‍ന്ന് വാഴക്കാട് വെച്ച് മതിലില് കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ച വാവയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആളൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ മാരായ രവി , പ്രദീപന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, ശ്രീജിത്ത്, ജോബി,വിനു , ജിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Advertisement