Friday, April 3, 2026
29.9 C
Irinjālakuda

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ….

കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ .നമ്മളിലൊരാളായി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനോടുള്ള കേരള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റാന്‍ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിന് കഴിഞ്ഞു.മിമിക്രിയുടെ അതിഭാവുകത്വം ഇല്ലാതെ ജയസൂര്യ എന്ന നടന്‍ തന്റെ ആത്മാര്‍ത്ഥത നിറഞ്ഞ അഭിനയത്തിലൂടെ കഥാകൃത്തും സംവിധായകനും ഉദ്ദേശിച്ച സന്ദേശം ജനങ്ങളിലേക്കെത്തിച്ചു.ഇതുവരെ എന്നും കളിയാക്കാനും മാറ്റി നിര്‍ത്താനും അവശേഷിക്കപ്പെട്ട സമൂഹം -ട്രാന്‍സ്‌ജെന്‍ഡര്‍ .ബാല്യകാലത്തില്‍ നിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോള്‍ തന്നിലെ സ്വത്വം മത്തായി എന്ന ആണ്‍കുട്ടി മനസ്സിലാക്കുകയും പിന്നീടങ്ങോട്ട് താനായി ജീവിക്കാന്‍ മത്തായി നടത്തുന്ന അതിജീവനത്തിന്റെയും കഥയാണ് മേരിക്കുട്ടി

മാത്തുകുട്ടി, മേരിക്കുട്ടിയാകാന്‍ തയ്യാറെടുക്കുന്നതാണ് സിനിമയുടെ തുടക്കം. ട്രാന്‍സ്ജെന്‍ഡര്‍ ആയ മേരിക്കുട്ടിയെ സ്വന്തം മാതാപിതാക്കളും നാട്ടുക്കാരും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. വിപ്രോയില്‍ ഒരു നല്ല ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അവളുടെ ആഗ്രഹം പോലീസുകാരിയാകുക എന്നതാണ്. അതിനായി എല്ലാ പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ച് അവള്‍ മുന്നോട്ട് പോകുന്നു.യഥാര്‍ത്ഥത്തില്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരും കണ്ടിരിക്കേണ്ട സിനിമ.എന്നും കോമാളികളായും വെറുക്കപ്പെട്ടവരായും നാം സമൂഹത്തില്‍ കാണുന്ന ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യനാണ് എന്ന് കാട്ടി തരുന്ന സിനിമ.ഇതിനു മുന്‍പും ഇത്തരം പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ക്കും സ്വപ്നങ്ങളുണ്ട് അവര്‍ക്കും ജീവിക്കണം എന്ന് പച്ചയായ കഥാവതരണത്തിലൂടെ കാട്ടിതരുന്നു.കഥാപാത്രങ്ങളെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു.ജയസൂര്യ എന്ന നടന്റെ കാലിബര്‍ ശരിക്കും കാണാം കഥയിലുട നീളം .
മികച്ച അഭിനയ മൂഹൂര്‍ത്തങ്ങളുള്ള ഒരു സിനിമയാണ് ‘ഞാന്‍ മേരിക്കുട്ടി’. ഒരു കഥയെക്കാള്‍ നിരവധി രംഗങ്ങള്‍ മേരിക്കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു. തമാശ രംഗങ്ങള്‍ അധികം ഇല്ലെങ്കിലും രസകരമായി കഥ ഒഴുകുന്നുണ്ട്. രഞ്ജിത്ത് ശങ്കര്‍ സിനിമകളില്‍ പതിവുള്ള പ്രചോദനാത്മക ഉദ്ധരണികളുടെ തിളക്കം ഇവിടെയും ഉണ്ട് . എങ്കിലും ആദ്യമധ്യാന്തം അമിത നാടകീയത കടന്നുകൂടുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. നന്മ നിറഞ്ഞ കഥാപാത്ര സൃഷ്ടിക്കിടയില്‍ ചില മേഖലകള്‍ അവഗണിക്കപ്പെട്ടിട്ടുമുണ്ട്.

 

 

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img