ഒരേ ദിവസം രണ്ട് വധശ്രമം നടത്തിയ ഗുണ്ടാസംഘത്തിലെ പ്രധാനികള്‍ പിടിയില്‍

1754

കോണത്തുകുന്ന്:കോണത്തുകുന്ന് കോടുമാടത്തി വീട്ടില്‍ ടോം ജിത്തിനെ(28) രാത്രി വീട്ടില്‍ അധിക്രമിച്ചു കയറി വടിവാളുകൊണ്ടു വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (20), മുപ്ലിയം ദേശത്ത് കളത്തില്‍ പണ്ടാരപറമ്പില്‍ വീട്ടില്‍ മഹേന്ദ്ര കൃഷ്ണ (20) എന്നിവരെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു.കഴിഞ്ഞ 8 ാം തിയതി രാത്രി 7 ഓളം പ്രതികള്‍ വടിവാളും, കത്തിയും ,കഠാരയും, ഇരുമ്പു വടികളുംമായി ടോം ജിത്തിന്റെ വീട്ടില്‍ കയറി ഭാര്യ രശ്മിയെ ക്രൂരമായി മര്‍ദ്ധിക്കുകയും , വീട്ടിലെ ടി വി , അലമാരി , ജനല്‍ ചില്ലുകള്‍, വാതിലുകള്‍ എന്നിവ തല്ലി പൊളിക്കുകയും ചെയ്തിരുന്നു.
മര്‍ദ്ധനത്തില്‍ പരിക്കുപറ്റിയ ടോം ജിത്തും പ്രതികളും സുഹൃത്തുക്കളായിരുന്നു.
നിരവധി കേസുകളില്‍ പ്രതികള്‍ മാള കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചെങ്കിലും കൂടെ ചെല്ലാത്തതിലുള്ള വിരോധം മൂലമാണ് ഈ ആക്രമണത്തിനും മറ്റും കാരണം
ആക്രമണത്തില്‍ ഗുരുതര പരിക്കുപറ്റിയ ടോം ജിത്തിനെ ഇരിഞ്ഞാലകുട താലൂക്ക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചിരുന്നു..
ഈ ആക്രമണത്തിനു ശേഷം പോലീസ് വരുന്നതറിഞ്ഞ പ്രതികള്‍ മാളയിലേക്ക് കാറില്‍ രക്ഷപെടുകയും , അന്നു രാത്രി തന്നെ മാള കാവനാട് എന്ന സ്ഥലത്തു വച്ച് വഴിയാത്രക്കാരനായ എടത്താതറ വീട്ടില്‍ അഭീഷ് എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ധിക്കുകയും . വടിവാളുകൊണ്ട് വെട്ടാന്‍ ഓടിക്കുകയും, തടയാന്‍ ചെന്ന നാട്ടുകാരെ ആയുധവുമായി ഭീഷണിപെടുത്തുകയും ഉണ്ടായിട്ടുള്ളതുമാണ്.
ഈ കാര്യത്തിനും മാള പോലീസ് സ്റ്റേഷനില്‍ പ്രതികള്‍കെതിരെ വധശ്രമ കേസ് എടുത്തിട്ടുണ്ട്.
ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായ പ്രവീണിന് കാട്ടൂര്‍ സ്റ്റേഷനില്‍ വധശ്രമം ,കൊരട്ടി പോലീസ് സ്റ്റേഷനില്‍ രാത്രി വ്യാപാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് പണവും, ആഭരണവും കവര്‍ച്ച ചെയ്ത കേസ്സും . ഇരിങ്ങാലക്കുട സ്റ്റേഷനില്‍ കഞ്ചാവ് കേസും, ഉള്‍പെടെ 15 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും, ഇരിങ്ങാലക്കുട സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെ ആളുമാണ്
വാഹനം വാടകയ്ക്ക എടുത്ത് കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുകയും, കൊട്ടേഷന്‍ നടത്തുകയുമാണ് ഇവരുടെ രീതി . കൊട്ടേഷനിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും മറ്റുമാണ് പ്രതികള്‍ ചെലവഴിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരാണ് പ്രതികള്‍.
പിടിയിലായ മഹീന്ദ്ര കൃഷ്ണ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസും, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ബാംഗ്ലൂരിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന പോലീസിനു ലഭിച്ചു കഴിഞ്ഞ ,ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു
ഇരട്ട വധശ്രമത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട CI MK സുരേഷ് കുമാറിന്റെ നേത്യത്തത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംലമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകേഷ് കടവത്ത്, CPo മാരായ രാഹുല്‍ അമ്പാടന്‍ , രാഗേഷ് Pട . അനൂപ് ലാലന്‍ , വൈശാഖ് Mട എന്നിവരാണ് ഉണ്ടായിരുന്നത് ???
മാള കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന ഗുണ്ടാ സംഘ തലവനും, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി ആയ പ്രമോദിനെ നേതൃത്തത്തിലുള്ള ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് തങ്ങളെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഇന്ന് ഇരിങ്ങാലക്കുട പോലീസ് പ്രതികളുമായി ആക്രമണത്തിരയായ വീട്ടില്‍ കൊണ്ടുചെന്ന് തെളിവെടുപ്പ് നടത്തി.

 

Advertisement