മിഥുനേ ബസ് സ്റ്റാന്റില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.

3909

ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ പ്രതി മിഥുനേ സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി സബ് ജയിലില്‍ എത്തിച്ചിരുന്നു. തെളിവെടുപ്പിനും മറ്റു നടപടികള്‍ക്കും മായി പ്രതിയെ പോലീസ് രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.നഗരമദ്ധ്യത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ വന്‍ ജനരോക്ഷമാണ് പ്രതീയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത് .ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.കൊലപാതകം എങ്ങനേ നടത്തിയതെന്ന് മിഥുന്‍ പോലിസിനോട് വിശദികരിച്ചു.കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മിഥുന്റെ പടിയൂരിലെ വീട്ടിലെ മോട്ടോര്‍ ഷെഡില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.മിഥുനേ തെളിവെടുപ്പിന് കൊണ്ട് വരുന്ന സമയത്ത് സുജിത്തിന്റെ അച്ഛനും സഹോദരി ഭര്‍ത്താവും സ്ഥലത്ത് എത്തിയിരുന്നു.സുജിത്തിന്റെ മരണ ശേഷം പ്രസവം നടന്ന മകളെ കാണുന്നതിന് പോകുന്നതിനിടെയാണ് അച്ഛന്‍ വേണുഗോപാല്‍ മിഥുനെ ബസ് സ്റ്റാന്റില്‍ തെളിവെടുപ്പ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്.പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് എന്നും മിഥുനേ രക്ഷപെടുത്താന്‍ ആരോക്കെയോ പുറകില്‍ ഉണ്ടെന്നും അതിന്റെ ഭാഗമാണ് ആത്മഹത്യ നാടകമെന്നും അദേഹം പറഞ്ഞു.പോലിസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനാണെന്ന് സുജിത്തിന്റെ പിതാവ് വേണുഗോപാൽ പറഞ്ഞു.പ്രത്യേക അന്യേഷ സംഘത്തിൻ CI എം.കെ സുരേഷ് കുമാർ, എസ് ഐ കെ. എസ് സുശാന്ത്, സീനിയർ സി.പി.ഓ ബാബു PK , മുരുകേഷ് കടവത്ത്, സി.പി ഓ മാരായ രാഗേഷ് PR , ജയപ്രകാശ്, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement