Thursday, April 16, 2026
26.9 C
Irinjālakuda

ലൈറ്റില്ലാത്ത ബൈപാസ് : രാത്രി യാത്ര ദുഷ്‌ക്കരമാക്കുന്നു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡ് തുറന്ന് കൊടുത്തെങ്കിലും ആവശ്യത്തിന് വഴി വിളക്കുകള്‍ ഇല്ലാത്തത് ഇതുവഴിയുള്ള രാത്രിയാത്ര ദുഷ്‌ക്കരമാക്കുന്നു. നേരത്തെ റോഡില്‍ പലയിടത്തും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കത്താത്ത അവസ്ഥയിലാണ്. ഇതുമൂലം റോഡരുകില്‍ മാലിന്യ നിക്ഷേപം തുടരുന്നതായി പ്രദേശവാസികള്‍. പുതുവത്സര സമ്മാനമായിട്ടാണ് ഇരിങ്ങാലക്കുട നഗരസഭ ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപ്പാസ് റോഡില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വഴിവിളക്കുകള്‍ കത്തിക്കാനോ കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കാനോ നഗരസഭ ഇനിയും നടപടിയെടുത്തിട്ടില്ല. ബൈപ്പാസ് റോഡിലെ സോളാര്‍ വിളക്കുകള്‍ ഭൂരിഭാഗവും അറ്റകുറ്റപണികള്‍ നടത്താതെ നാശോന്മുഖമായി കഴിഞ്ഞു. വേണ്ടവിധം ശ്രദ്ധിക്കാതെ നിരവധി ലൈറ്റുകള്‍ നോക്കുകുത്തികളായി. പല വിളക്കുകളും ഒടിഞ്ഞുവീണു. ചിലത് കാടുകയറി. പലതിന്റേയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. ലക്ഷങ്ങളാണ് ഇതിന്റെ പേരില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഒന്നിന് 27, 400 രൂപ നിരക്കില്‍ 100 സോളാര്‍ വിളക്കുകള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാപിച്ചത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും ഇവയുടെ അറ്റകുറ്റപണികള്‍ ഇതുവരേയും നഗരസഭയ്ക്ക് കഴിഞ്ഞീട്ടില്ല. വഴി വിളക്കുകള്‍ കത്താത്തതിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷവും ബൈപ്പാസിലെ ലൈറ്റുകളുടെ കാര്യത്തില്‍ മൗനത്തിലാണ്. ബൈപ്പാസ് റോഡില്‍ അത്യാവശ്യം വേണ്ടതാണ് വഴി വിളക്കുകള്‍. വഴിവിളക്കുകള്‍ ഇല്ലാത്ത ഈ റോഡില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ചാക്കുകളിലും കവറുകളിലുമായി റോഡിന്റെ പലഭാഗങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഇതിന് പുറമെ മെഡിക്കല്‍ അടക്കമുള്ള മറ്റ് മാലിന്യങ്ങളും തള്ളുന്നുണ്ട്. റോഡിന്റെ മൂന്നാംഘട്ട ഭാഗത്ത് ഒരു വിളക്കുപോലും നഗരസഭ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണെന്ന് ജനം പറയുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡില്‍ എത്രയും വേഗം വിളക്കുകള്‍ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ജനത്തിന്റെ ആവശ്യം. ഇതിലൂടെ മാലിന്യ നിക്ഷേപത്തിന് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ജനം കരുതുന്നത്.

 

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img