Tuesday, April 14, 2026
28.9 C
Irinjālakuda

അഞ്ചുലക്ഷം രൂപ ചിലവില്‍ പടിയൂരിലെ സുന്ദരഭവനം

പടിയൂര്‍ : വീടുകളുടെ നിര്‍മാണ ചിലവ് കോടികളും പിന്നിട്ട് മുന്നേറുമ്പോള്‍ വെറും അഞ്ചുലക്ഷം രൂപ ചിലവില്‍ വീട് നിര്‍മിക്കാനാകുമെന്നത് പലര്‍ക്കും വിശ്വസിക്കാനാകില്ല. പക്ഷേ സംഗതി സത്യമാണ്. ചിലവ് തുച്ഛമാണെങ്കിലും വീട് ഉഗ്രനാണ്. കണ്ടാല്‍ ആര്‍ക്കും കൊതി തോന്നിക്കുന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത് പടിയൂര്‍ പഞ്ചായത്തിലെ പോത്താനിയിലാണ്.വീട്ടുടമയായ സന്ദീപ് പോത്താനി സ്വന്തമായാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ‘ഫാഷന്‍ അനുസരിച്ച് ഒരു പുല്‍നാമ്പുപോലും ബാക്കി നിര്‍ത്താതെ പറമ്പ് വടിച്ചു നിരപ്പാക്കി ‘കോണ്‍ക്രീറ്റ് മാളിക പണിയുന്ന രീതിയോടുള്ള കടുത്ത വിയോജിപ്പായിരുന്നു ഉടമയായ സന്ദീപ് പോത്താനിയ്ക്ക്.വീടുപണിയാനായി മരങ്ങള്‍ മുറിച്ചു മാറ്റില്ല, നമ്മുടെ ചുറ്റുപാടില്‍ നിന്ന് ലഭിക്കുന്ന നിര്‍മാണ സാമഗ്രികള്‍ കൂടുതലായി ഉപയോഗിക്കും, അതില്‍ത്തന്നെ ഓട് അടക്കമുള്ളവ പഴയതു മാത്രം മതി എന്നിങ്ങനെയുള്ള ‘കടുത്ത നിലപാടുകളാണ് വീടുപണിസമയത്ത് അയാള്‍ കൈകൊണ്ടത്.പുതിയ നിര്‍മാണസാമഗ്രികള്‍ കഴിവതും ഒഴിവാക്കുക. പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെ, വീടുപണിയുടെ പേരില്‍ നടത്തുന്ന പ്രകൃതിദ്രോഹ നടപടികളില്‍ നിന്ന് ആവുന്നത്ര അകലം പാലിക്കുക. ഇതായിരുന്നു ആഗ്രഹം.ഡിസൈനിലെ പുതുമയോട് വലിയ താല്‍പര്യം ഇല്ലായിരുന്നു. അതിനാല്‍ത്തന്നെ രൂപകല്‍പനയില്‍ വലിയ പരീക്ഷണങ്ങളൊന്നും നടത്താനും ഇയാള്‍ തയ്യാറായില്ല. പ്രകൃതിയോടിണങ്ങിയ നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കുന്നതിലും അവ പരമാവധി ഉപയോഗക്ഷമമാക്കുന്നതിലുമായിരുന്നു ശ്രദ്ധ.രണ്ട് കിടപ്പുമുറി, അടുക്കള, ഒരു ഹാള്‍, ഹാളിനുള്ളില്‍ ചെറിയ ഓപ്പണ്‍ കിച്ചന്‍, രണ്ട് ബാത്ത് റൂം, മൂന്നു ഭാഗത്തും നീളമുള്ള വരാന്തകള്‍ എന്നിവയാണ് വീട്ടിലുള്ളത്. മൊത്തം 900 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീര്‍ണം.തറയുടെ പൊക്കം 3 അടിയാണ്. ഒന്നരയടി താഴ്ചയില്‍ ഫൗണ്ടേഷനും ഒന്നരയടി പൊക്കത്തില്‍ ബേസ്മെന്റും. കരിങ്കല്ലില്‍ പണിത  തറയുടെ മുകളില്‍ കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇഷ്ടികക്കെട്ടുമാണുള്ളത്. മുന്‍വശത്തെ വാതിലുകളും ജനല പാളികളും തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബാത്ത്റൂമിന്റെ വാതില്‍ നിര്‍മാണത്തിന് പി.വി.സിയാണ് ഉപയോഗിച്ചിരിക്കുന്നത്.പൊക്കമുള്ള ജനാലകളുടെ അഴികള്‍ നിര്‍മ്മിക്കാന്‍ ഇരുമ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പാളികളുള്ള നാല് ജനാലകളാണ് വീട്ടില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഹാളിലെ ചുവരിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഇരിപ്പിടത്തിന് പുറകിലായി ഒരു നാലുപാളി ജനലുമുണ്ട്. ഇഷ്ടികയും സിമന്റ് കട്ടയുമാണ് വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.  ചില ഭിത്തികള്‍ നിര്‍മ്മിതി മോഡലില്‍ എട്ടുവണ്ണത്തില്‍ ഉള്ളു പൊള്ളയായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.വീടിന്റെ മേല്‍ക്കൂര ഇരുമ്പ് പൈപ്പുകള്‍ക്ക് മുകളില്‍ പഴയ ഓടുകള്‍ പാകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. ചെലവു കുറയുക മാത്രമല്ല, വീടിനുള്ളിലെ ചൂടു കുറയുവാനും ഇതു മൂലം സാധിയ്ക്കും. പൂര്‍ണ്ണമായും കളിമണ്ണില്‍ നിര്‍മ്മിച്ച തറയോടുകള്‍ ഉപയോഗിച്ചിട്ടുണ്ട്.അത്യാവശ്യത്തിനുള്ള ഇലക്ട്രിക് പോയിന്റുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുറിയില്‍ ഒരു ലൈറ്റ്, ഒരു ഫാന്‍, ശുചിമുറികളില്‍ ഒരു പൈപ്പും, ക്ലോസറ്റും ആണ് ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയുടെ സ്ലാബ് ടൈല്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img