മാള : അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച സംഭവത്തിന് വടമ കോൾകുന്ന് ദേശത്ത് താമസിക്കുന്ന പാലക്കാട് ജില്ല എരുമയൂർ കുണ്ടുക്കാട് സ്വദേശി പുത്തെൻ വീട്ടിൽ തത്തമ്മ എന്ന് വിളിക്കുന്ന സന്തോഷ് 38 വയസ്സ്, മാള വടമ കോൾകുന്ന് സ്വദേശി മാളക്കാരൻ വീട്ടിൽ മുരുകൻ 40 വയസ്സ് എന്നിവരെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
അഷ്ടമിച്ചിറ കവണപ്പിള്ളി വീട്ടിൽ മുരളീധരൻ 52 വയസ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ഗോഡൗണിലെ പുറക് വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിലേക്ക് അതിക്രമിച്ച് കയറിയാണ് 21-03-2025 തിയ്യതിക്കും 10-05-2025 തിയ്യക്കും ഇടയിലുള്ള പല ദിവസങ്ങളിലായാണ് ഇവർ മോഷണം നടത്തിയിത്. ഈ സംഭവത്തിന് മുരളീധരന്റെ പരാതിയിൽ 13-05-2025 തിയ്യതി മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റു 5 പ്രതികളായ സജയൻ, ഗിരീഷ്, ശ്രീചന്ദ്, ഉണ്ണികൃഷ്ണൻ, ഷാജു എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
*മുരുകൻ മാള പോലീസ് സ്റ്റേഷനിലെ 3 അടിപിടിക്കേസിലെ പ്രതിയാണ്.*
മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി.വി, സബ് ഇൻസ്പെക്ടർ കെ.ആർ. സുധാകരൻ, സി.പി.ഒ മാരായ രാഗിൻ, ജിബിൻ, സിജോയ്, ദീപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.