Friday, April 17, 2026
33.9 C
Irinjālakuda

നീലാംബരിയുടെ ഓർമ്മയ്ക്ക്

ഉണ്ണികൃഷ്ണ‌ൻ കിഴുത്താണി

മലയാള സാഹിത്യത്തിലെ ഏക ‘നീലാംബരി’ നാലപ്പാട്ടെ മാധവിക്കുട്ടി എന്ന കമല സുരയ്യ ഓർമ്മയായിട്ട് 31-5-2025 ന് 16 വർഷം പൂർത്തിയാകുന്നു. പക്ഷേ, വർഷത്തി ലൊരിയ്ക്കൽ പൂക്കുകയും, കായ്ക്കുകയും വീണ്ടും തളിർക്കുകയും ചെയ്യുന്ന സുഗ ന്ധവാഹിയായ ആ ഓർമ്മകൾക്ക് കാലം ചെല്ലുന്തോറും സൗരഭ്യം വർദ്ധിച്ചുകൊണ്ടേയിരിയ്ക്കുന്നു. എഴുത്തുകാരൻ്റെ സത്യസന്ധത, ആത്മാർത്ഥത എപ്രകാരമായി രിയ്ക്കണമെന്ന് ഇവരുടെ സ്യഷ്‌ടികളോരോന്നും തെളിവ് നൽകുന്നു. അതിപ്രശസ്ത യായ നാലപ്പാട്ട് ബാലാമണി അമ്മയുടെ മകളായി പിറന്നിട്ടും എന്നും ഏകാന്തതയു ടേയും ഒറ്റപ്പെടലിന്റേയും കൂട്ടുകാരിയായിരുന്നു താനെന്ന് ‘എൻ്റെ കഥ’ (ആത്മകഥ) തുറന്നുപറയുന്നു. വായനയിലൂടെ ലഭിച്ച ആത്മപ്രഹർഷമാണ് തന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയതും, വളർത്തി വലുതാക്കിയതുമെന്നും അവർ ഓർമ്മിയ്ക്കുന്നു. സമകാലീന സമൂഹത്തിലെ പൊങ്ങച്ചങ്ങളും, ഞാനെന്ന ഭാവങ്ങളും, സർവ്വോ പരി സ്വാർത്ഥത രൂപം നൽകിയ മാനുഷിക ഭാവങ്ങളും, മാധവിക്കുട്ടി പൊളിച്ചെഴുതി. നൈമിഷികമായ മനുഷ്യജീവിതം നിസ്സാരതകൾക്കായി നീക്കിവെയ്ക്കാതെ, തികച്ചും സാർത്ഥകമാക്കുന്നവരാണ് മാധവിക്കുടിയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങ ളോരോന്നും. വിവരണങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ചെറുകഥാ പ്രസ്ഥാനത്തെ അനുഭവലോകങ്ങളിലേക്ക് ആക്രമിച്ച്, ആവാഹിച്ച് അതീന്ദ്രമായ അനുഭൂതികൾ പകർന്നു നല്കി അനുവാചകന് നവ്യാനുഭൂതി പ്രദാനം ചെയ്‌തു. മാത്രമല്ല, വിട്ടു പിരിയാത്ത കൂട്ടുകാരെപ്പോലെ ചില കഥാപാത്രങ്ങൾ നമ്മെ പിൻതുടർന്നു കൊണ്ടി രുന്നതും മലയാള സാഹിത്യത്തിൽ അപൂർവ്വതയുടെ ആരംഭമായിരുന്നു. കവിതയോടടുപ്പിച്ച ആ മനോഹര ശൈലി ഭാഷയുടെ മഹാഭാഗ്യമായി മാറുകയായിരുന്നു. മനു ഷ്യമനസ്സിന്റെ അഗാധതകളിൽ ഉറങ്ങിക്കിടക്കുന്ന നിഗൂഢതകളും, നിസ്സംഗതകളും ഫോട്ടോഗ്രാഫിയിലെന്നവണ്ണം മുങ്ങാംകുളിയിട്ട് കണ്ടെത്തി വായനക്കാർക്കായി കാഴ്ച്‌ച വെച്ചു എന്നതാണ് മാധവിക്കുട്ടിയുടെ മഹത്തായ സംഭാവന. ‘പക്ഷിയുടെ മണം’, ‘ചതുപ്പുനിലങ്ങൾ’ തുടങ്ങിയ ശ്രദ്ധേയ കഥാസമാഹരണങ്ങളിലൂടെ ചെറുക ഥയ്ക്ക് പുതിയ മജ്ജയും മാംസവും പകർന്നുനൽകിയ ഈ എഴുത്തുകാരി, സ്ത്രീപുരുഷന്റെ ഉപഭോഗവസ്‌തു മാത്രമല്ലെന്നും, അവൾക്ക് അനുപമസുന്ദരമായ ആർജ്ജവത്തോടെ പുതുലോകം കെട്ടിപ്പടുക്കാനാകുമെന്ന് കാണിച്ചുതന്നു. ഈ എഴുത്തുകാരിയെ സ്ത്രീലോകം തന്നെ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img