‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച്ച സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു.

352

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയില്‍ റെയില്‍ ട്രാക്കില്‍ മുപ്പതോളം പേരുടെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിന്‍ ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സെര്‍ബിയന്‍ ചിത്രമായ ‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് റോഡിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.2016ല്‍ പുറത്തിറങ്ങിയ ചിത്രം പ്രാഗ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ നേടി.സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഇല്ലിജ റെയില്‍പ്പാളത്തില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയ പത്ത് വയസ്സുകാരനായ സിമയെ രക്ഷിക്കുന്നു. അനാഥനായ സിമയെ ഇയാള്‍ ദത്തെടുക്കുന്നു. പ്രായ പൂര്‍ത്തിയാ സിമയും ട്രെയിന്‍ ഡ്രൈവറുടെ ജോലിയിലേക്ക് തിരിയുന്നതോടെ ഇല്ലിജ ധര്‍മ്മസങ്കടത്തിലാകുന്നു.. അറുപത് അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ മിലോസ് റാഡോവിക് സംവിധാനം ചെയ്ത ചിത്രത്തിന്റെ സമയം 89 മിനിറ്റാണ്. പ്രവേശനം സൗജന്യം.

Advertisement