ഹര്‍ത്താല്‍ ചതിച്ചു : വധു വിവാഹ വേദിയില്‍ നിന്നും പരിക്ഷ ഹാളിലേയ്ക്ക്

6675

പടിയൂര്‍ : ജീവിതത്തിന്റെ പരിക്ഷണങ്ങള്‍ ആരംഭിക്കുന്നത് വൈവാഹിക ജീവിതം ആരംഭിക്കുന്നതോടെയാണ് എന്ന് ചിലര്‍ പറയുമെങ്കില്ലും വിവാഹ വേദിയില്‍ നിന്ന് പരിക്ഷഹാളിലേയ്ക്ക് നേരെ പോവുക എന്നത് ശരിക്കും ഒരു പരിക്ഷണം തന്നേയാണ്.പടിയൂര്‍ സ്വദേശി മതിലകത്ത് വീട്ടില്‍ അബ്ദുള്‍ കരീമിന്റെയും നൗഷത്തിന്റെയും മകള്‍ നുസ്‌റത്തിനാണ് വിവാഹവേദിയില്‍ പരിക്ഷഹാളിലേയ്ക്ക് മരണപാച്ചില്‍ നടത്തേണ്ടി വന്നത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബികോം (സി എ) ഫൈനല്‍ സെമസ്റ്റര്‍ ടാക്‌സ് പേപ്പര്‍ പരിക്ഷ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നടത്തേണ്ടിയിരുന്നത്.അതനുസരിച്ചാണ് വിവാഹവും വ്യാഴാഴ്ച്ചയിലേയ്ക്ക് പ്ലാന്‍ ചെയ്തിരുന്നത്.എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താല്‍ എല്ലാ പ്ലാനുകളും പൊളിക്കുകയായിരുന്നു.തിങ്കളാഴ്ച്ചയിലെ പരിക്ഷ വ്യാഴാഴ്ച്ചയിലേയ്ക്ക് മാറ്റിവെച്ചു.വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്ന നുസ്‌റത്തിന്റെ കുടുംബത്തിന് വിവാഹം മാറ്റിവെയ്ക്കുക എന്നത് പ്രായോഗികമായിരുന്നുന്നില്ല.ഭാവി വരന്‍ മതിലകത്ത് വീട്ടില്‍ നൂറുദിന്റെ മകന്‍ ഫവാസിന്റെയും കുടുംബത്തിന്റെയും അനുവാദത്തോടെ നിക്കാഹ് കഴിഞ്ഞ ഉടന്‍ തരണനെല്ലൂര്‍ കോളേജിലെ പരിക്ഷ ഹാളിലേയ്ക്ക് പായുകയായിരുന്നു നുസ്‌റത്ത്.പരിക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത് വാഹനത്തില്‍ ഇരുന്നാണ്.പരിക്ഷ കാരണം കൂട്ടുക്കാരിയുടെ വിവാഹത്തിന് പോകാന്‍ സാധിക്കാതിരുന്ന കൂട്ടുക്കാര്‍ക്കും ടീച്ചര്‍മാര്‍ക്കും വിവാഹ വേഷത്തില്‍ പരിക്ഷയ്ക്ക് എത്തിയ നുസ്‌റത്തിനെ കണ്ട് അത്ഭുതമായി.പരിക്ഷ കഴിയുന്നത് വരെ നവവരന്‍ ജീവിതപങ്കാളിയ്ക്കായി പരിക്ഷഹാളിന് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.പരിക്ഷയ്ക്ക് ശേഷം ഉടന്‍ തന്നേ വൈകീട്ടത്തേ റിസ്പഷനായി ഇരുവരും പുറപ്പെട്ടു.

STILLS : DHARUN DHAMODHER

Advertisement