മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുങ്ങിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.

2407

ഇരിങ്ങാലക്കുട : സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.പൊറത്തുശ്ശേരി പല്ലന്‍ വീട്ടില്‍ ബെന്നി (49) ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) എന്നിവരാണ് പോലിസ് പിടിയിലായത്.2014 ലാണ് കേസിനാസ്പദ്മായ സംഭവം നടക്കുന്നത്.ഭാര്യയുമായി കുടുംബപ്രശ്‌നത്തിന്റെ പേരില്‍ അകന്ന് ജീവിക്കുന്ന ബെന്നി കാമുകിയുമായി ജീവിക്കുന്നതിന് മകള്‍ തടസ്സമായി തോന്നിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് 15 വയസിക്കാരി ഫെമിയെ കഴുത്ത് ഞെരിച്ച് കൊന്നത്.കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം കോഴിക്കോട്ട് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ട് ആത്മഹത്യ ആക്കാന്‍ ശ്രമം നടത്തിയിരുന്നു.മകളെ കാണാതായതിനേ തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്ത് ഇരിങ്ങാലക്കുട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.പ്രതികളെ പോലിസ് പിടിച്ചെങ്കില്ലും ഇരുവരും ജാമ്യം ലഭിച്ചതിന് ശേഷം കേസില്‍ കോടതിയില്‍ ഹാജരാകാതെ എറണാകുളത്ത് ഒളിവില്‍ താമസിച്ച് വരുകയായിരുന്നു.പെയിന്റംങ്ങ് ജോലി ചെയ്ത് ജീവിച്ചിരുന്ന ഇവരെ വിദഗ്ദമായാണ് ഇരിങ്ങാലക്കുട പോലിസ് പിടിച്ചത്.അന്വേഷണ സംഘത്തില്‍എസ് ഐ കെ എസ് സുശാന്ത്, പോലീസുകാരയ അനൂപ് ലാലന്‍, സുനീഷ്. കെ എസ് , സുനില്‍ കുമാര്‍ ടി എസ് ,പ്രകാശന്‍ , മനോജ് എ കെ, ജോഷി ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Advertisement