കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി റിമാന്റിൽ
ഇരിങ്ങാലക്കുട : കോണത്തുകുന്ന് വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ ബന്ധുവിൻ്റെ കാറിൽ ഈ കേസിലെ ഒന്നാം പ്രതിയായ ആളൂർ പോലീസ് സ്റ്റേഷൻ റൗഡിയായ ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്) കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യധത്താൽ സിദ്ധിഖിനേയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. ഈ കേസ്സിലെ പ്രതിയായ വെള്ളാങ്കല്ലൂർ സ്വദേശി വഞ്ചിപുര വീട്ടിൽ ആൻസൻ 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഈ കേസ്സിലെ ഒന്നാം പ്രതിയായ മിൽജോയെ 2025 ജൂലൈ 3 നും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു.
മറ്റ് പ്രതികളായ പ്രതികളായ കൊറ്റനെല്ലൂർ കുതിരത്തടം സ്വദേശി വേലംപറമ്പിൽ വീട്ടിൽ അബ്ദുൾ ഷാഹിദ് (29), കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി തൈപറമ്പിൽ വീട്ടിൽ നിഖിൽ 30 വയസ് എന്നിവർ 2025 ആഗസ്റ്റ് 11 ന് പ ആനന്ദപുരം എന്ന സ്ഥലത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈൽഫോണും കവർച്ച ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടർന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെ അബ്ദുൾ ഷാഹിദിനെയും, നിഖിലിനെയും അറസ്ററ് ചെയ്ത് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിനേഷ്.കെ.ജെ, എസ്.ഐ. ദിനേഷ് കുമാർ.പി.ആർ, ജി.എസ്.ഐ പ്രീജു.ടി.പി, ജി.എ.എസ്.ഐ ഗോപകുമാർ.പി.ജി, ജി.എസ്.സി.പി.ഒ രഞ്ജിത്ത്.എം.ആർ, സി.പി.ഒ ഷാബു.എം.എം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.