അന്തിക്കാട് : പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല 63 വയസ്സ് എന്നവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയും ഗുണ്ടയുമായ കായ്ക്കുരു രാഗേഷിന്റെ സംഘാഗമായ വടക്കുമുറി സ്വദേശി വലിയപറമ്പിൽ വിട്ടിൽ ശ്രീബിൻ 21 വയസ്സ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുകര സ്വദേശിനിയായ പറമ്പിൽ വീട്ടിൽ സൗമ്യയുടെ മകൻ ആദിത്യകൃഷ്ണ എന്നയാൾ കായ്ക്കുരു രാഗേഷിന്റെ സംഘാഗങ്ങളെ തെറി പറഞ്ഞതിനുള്ള വൈരാഗ്യത്താൽ സൗമ്യയുടെ വീടിൻറെ മുറ്റത്തേക്ക് മാരകമായുധമായ വടിവാൾ കൈവശം വച്ച് അതിക്രമിച്ചു കയറി സൗമ്യയോട് മകൻ ആദിത്യകൃഷ്ണ എവിടെയാണ് എന്ന് ചോദിച്ചപ്പോൾ ഇവിടെയില്ല എന്ന് പറഞ്ഞതിനെ തുടർന്ന് സൗമ്യയോട് അവനെ കിട്ടിയില്ലെങ്കിൽ നിന്നെ വെട്ടിക്കൊല്ലുന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.സൗമ്യയുടെ വല്ല്യമ്മയായ ലീലയെ ഷാജഹാൻ വടിവാൾ കൊണ്ട് ലീലയുടെ ഇടത് കൈപ്പത്തിയുടെ മുകളിലായി വെട്ടിയതിൽ മുറിവ് പറ്റുന്നതിനും എല്ല് പൊട്ടുന്നതിനും ഇടയായ സംഭവത്തിന് സൗമ്യയുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്മകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈഎസ്പി കെ ജി.സുരേഷ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ.എ.എസ്,
സബ് ഇൻസ്പെക്ടർ അഫ്സൽ സി.പി.ഒ മാരായ ക്രിജേഷ്.സി.വി, അനീഷ്, മണികണ്ഠൻ, വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.