ചാലക്കുടി മേൽപാലത്തിനടിയിൽ നിന്നും 2019 ൽ രണ്ട് തവണയായി ബൈക്ക് മോഷണം നടത്തി ഒളിവിലായിരുന്ന നിരവധി കളവു കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ പൂമ്പാറ്റ സന്തോഷ് എന്നറിയപ്പെടുന്ന നടത്തറ അയ്യംകുന്ന് സ്വദേശി കദളിക്കാട്ടിൽ വീട്ടിൽ സന്തോഷ് 32 വയസ്സ് എന്നയാളെയാണ് ഇന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ പ്രത്യേക അന്വേഷണ സംഘം പുത്തൂരിലെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്. പാടൂക്കാട് താമസിച്ചു വന്നിരുന്ന സന്തോഷ് ലഹരി ഉപയോഗസംഘത്തിന്റെ കൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരതിനാൽ ഏറെ കരുതലോടെയാണ് പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയത്. ഇയാൾക്കെതിരെ ബഹു. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
സന്തോഷ് ചാലക്കുടി, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കവർച്ച, മോഷണം, നിരോധിത മയക്ക് മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 8 ക്രമിനൽ കേസുകളിലെ പ്രതിയാണ്.
ചാലക്കുടി ഡിവൈഎസ്പി പി.സി ബിജുകുമാറിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് -ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, സുർജിത് സാഗർ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.