07.06.2025 തിയ്യതി രാത്രി 10.30 മണിക്ക് ചാലക്കുടി കല്ലേലി ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ചാലക്കുടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ചാലക്കുടി പരിയാരം തൃപ്പേപ്പിള്ളി സ്വദേശി പുളിക്കൻ വീട്ടിൽ ജെഫിൻ 34 വയസ്, വെള്ളിക്കുളങ്ങര കുറ്റിച്ചിറ ചായ്പൻകുഴി സ്വദേശി തെക്കെകുന്നത്ത് വീട്ടിൽ സൗരവ് 26 വയസ് എന്നിവരാണ് സംസാരിച്ച് വാക്കു തർക്കത്തിലായി ഉന്തും തള്ളുമുണ്ടായതിനെ തുടന്നുള്ള വൈരാഗ്യത്താൽ പരസ്പരം ആക്രമിച്ചത്. ഈ സംഭവത്തിന് ജെഫിന്റെയും സൗരവിന്റെയും പരാതികളിൽ 2 കേസുകൾ രജിസ്റ്റർ ചെയ്തു. 2 പേരെയും അറസ്റ്റ് ചെയ്ത് കോതിയൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
സൗരവിന് വെള്ളിക്കുളങ്ങര, ചാലക്കുടി പോലീസ് സ്റ്റേഷനുകളിലായി 3 അടിപിടിക്കേസുകളും, വാഹനങ്ങൾക്ക് ഗതാഗത തടസമുണ്ടാക്കി ജാഥ നടത്തിയ ഒരു കേസുമുണ്ട്.
ജെഫിന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും, ചാലക്കുടി പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കേസുകളും, വാഹനങ്ങൾക്ക് ഗതാഗത തടസമുണ്ടാക്കി ജാഥ നടത്തിയ ഒരു കേസും, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനുള്ള ഒരു കേസുമുണ്ട്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഹരിശങ്കർ, എ.എസ്.ഐ. ജിബി, സി.പി.ഒ. വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
All reactions:
6767