178.900 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്കു 20വർഷം കഠിന തടവും 2,00000 രൂപ പിഴയും ശിക്ഷ വിധിച്ചു Third addl sessions തൃശൂർ കോടതി.കാറിൽ 178.900 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ 1. എറണാകുളം ജില്ലയിലെ ചെറുപറമ്പിൽ വീട്ടിൽ സാദിക്ക്, 29 വയസ്സ്, 2. മാടവന കുമ്പളം വില്ലേജിൽ കൊല്ലംപറമ്പിൽ ഷനൂപ്, 26 വയസ്സ്, 3. കുമ്പളം വില്ലേജിൽ പട്ടത്തനം വീട്ടിൽ വിഷ്ണു 25 വയസ്സ് എന്നിവർക്കാണ് തൃശൂർ അഡിഷണൽ ജില്ലാ ജഡ്ജ് K M രതീഷ് കുമാർ ശിക്ഷ വിധിച്ചത്.07.10.21 തീയതി രാവിലെ 10.00 മണിക്ക് 1 മുതൽ 3 കൂടിയ പ്രതികൾ അമിതാദായത്തിനായി സാദിക്ക് കാറിൻെറ ഡ്രൈവറായും ഷനൂപും വിഷ്ണുവും സഹായികളായും അനധികൃതമായി വിൽപ്പന നടത്തുന്നതിനായി 178.900 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ട് വരുന്നത് ചാലക്കുടി പോട്ട മെഴ്സിസി ഹോമിനടുത്ത് വെച്ച് ചാലക്കുടി സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഷാജൻ M. S ഉം പോലീസ് പാർട്ടിയും വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് 178.900 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.കേസിൽ പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 16 സാക്ഷികളെ വിസ്ത്തരിക്കുകയും 52 ഓളം രേഖകൾ കോടതിയിൽ ഹാജരാകുകയും ചെയ്തു. നിയമനുസൃദ്ധമായ നടപടി ക്രമങ്ങൾ പാലിച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്.തുടർന്നു ചാലക്കുടി മാജിസ്‌ട്രേറ്റിന്റെ സാനിധ്യത്തിൽ തന്നെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനക്കയക്കുകയും ചെയ്തു.ചാലക്കുടി ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോൾ മുനമ്പം ISHO ആയി പ്രവർത്തി എടുത്തു വരുന്ന സന്ദീപ് K S, സബ്ബ് ഇൻസ്പെക്ടർ സജി വർഗീസ് , സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് PA എന്നിവരാണ് കേസിന്റെ അനേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ K N സിനിമോൾ, Adv.ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.
