Thursday, July 23, 2026
24.8 C
Irinjālakuda

കവി കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍

‘പൊക്കമില്ലാത്തതാണെന്റെ പൊക്ക’മെന്നുറക്കെ വിളിച്ചു പറഞ്ഞ, കുട്ടികളുടെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാഷിന്റെ 15-ാം ചരമവാര്‍ഷികം 26-ാം തിയ്യതി ആചരിക്കുകയാണ്. ജന്മസിദ്ധമായപൊക്കമില്ലായ്മ തന്റെ വ്യക്തിത്വത്തിന്റെ അടയാളമാണെന്നും, അതുകൊണ്ട് അനാവശ്യമായിതന്നെ ഉയര്‍ത്തിപ്പിടിച്ച് സ്വത:സിദ്ധമായ വസ്തുതകള്‍ ഇല്ലായ്മ ചെയ്യരുതെന്നുമദ്ദേഹം വിനീതനായി ആവശ്യപ്പെടുുന്നു. വളരെയേറെ അര്‍ത്ഥവത്തായ, സത്യസന്ധമായ ഈ പ്രസ്താവം, മലയാളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. അവനവന്‍ ആരാണെന്നറിയാതെ, അല്പമായ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കുന്ന സമകാലികസമൂഹത്തെ തുറന്നു കാണിക്കുക കൂടിയാണദ്ദേഹം ഈ വരികളില്‍ക്കൂടി ചെയ്തീരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടനായി, സുഗതകുമാരി മുതല്‍ നമ്മുടെ പ്രിയങ്കരനായ ടി.വി കൊച്ചുബാവവരെയുള്ള അനുഗൃഹിതരായ തലമുറകളെ മലയാളത്തിന് സമ്മാനിച്ച് കുഞ്ഞുണ്ണി മാഷ് ചെയ്ത ഭാഷാസേവനം വെറും വാക്കുകളില്‍മാത്രം ഒതുക്കാവുന്നതല്ല. പെറ്റമ്മയോളം പ്രാധാന്യം മാതൃഭാഷക്ക് നല്‍കണമെന്ന അടിസ്ഥാന ആശയത്തില്‍ നിന്ന് മരണം വരെ കടുകിട അകന്നു നില്‍ക്കാത്ത അനുഗൃഹീതനായ അദ്ദേഹത്തെ മലയാളി അര്‍ഹിക്കുന്ന രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

വായനയിലൂടെ വിളയിച്ചെടുക്കേണ്ടതാണ് ഭാഷാ സ്വാധീനമെന്ന് കുഞ്ഞുണ്ണിമാഷ് എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞു. എഴുത്തച്ഛനില്‍ നിന്നാരംഭിച്ച് മഹത്തായ പൈതൃകം മൗലികമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പലപ്പോഴും മലയാളി മറന്നുപോവുകയാണെന്ന് തോന്നുന്നു. ഇന്നത്തെ എഴുത്തിന്റെ അസാധാരണത്വവും, അച്ചടക്കമില്ലായ്മയും അനുവാചകനെ അകറ്റിനിര്‍ത്തുന്ന അവസ്ഥാവിശേഷണത്തില്‍ എത്തിച്ചിരിക്കുന്നു. വിദ്യയും-വിനയവും പര്‌സപരപൂരകങ്ങളാണെന്ന് കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന് ആയിരം നാവുകളുണ്ട്. വിദ്യഭ്യാസത്തിന്റെ അടിസ്ഥാന ആശയത്തിലേക്ക് കൂടിയാണ് മാഷ് വിരല്‍ ചൂണ്ടുന്നത്. ഉപസനപൂര്‍വ്വം സമീപിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കലയും, സാഹിത്യവും, അനുഗ്രഹം നല്‍കുകയുള്ളുവെന്നദ്ദേഹം വ്യക്തമാക്കി. എന്നിട്ടും, തലയും, മുറയുമില്ലാത്തവരായി മലയാളിമാറിക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ മിഠായിനുണയുന്നതുപോലെ അറിഞ്ഞാസ്വദിക്കുമ്പോഴനുഭവപ്പെടുന്ന അനുഭൂതി സ്വന്തം സൃഷ്ടികളില്‍ പ്രകടമാക്കിയ കുഞ്ഞുണ്ണിമാഷിനെ യഥാര്‍ത്ഥ മലയാളി ഒരിക്കലും മറന്നുപോകില്ല.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img