ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ

47

ജില്ലയിൽ വീടുകളിൽ 784 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ഞായറാഴ്ച (ഏപ്രിൽ 26) നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ വിടുതൽ ചെയ്തു. ഞായറാഴ്ച (ഏപ്രിൽ 26) ആറ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1006 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 977 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 29 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 151 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച (ഏപ്രിൽ 26) 42 പേർക്ക് കൗൺസലിംഗ് നൽകി.
ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ഞായറാഴ്ച (ഏപ്രിൽ 26) 347 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 563 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 138 പേരെയും സ്‌ക്രീൻ ചെയ്തു.

Advertisement