Thursday, June 11, 2026
24.5 C
Irinjālakuda

ഭാര്യയോട് എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവ് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി തള്ളി

ഇരിങ്ങാലക്കുട: ഭർത്താവിന്റെ മാനസിക ശാരീരിക പീഡനത്തെ തുടർന്ന് ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജി കുടുംബ കോടതി അനുവദിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട സ്വദേശിനി ബോധിപ്പിച്ച വിവാഹമോചന ഹർജിയിൽ ഭർത്താവ് സത്യസംഗതികൾ മറച്ചു വെച്ചാണ് വിവാഹം കഴിച്ചതെന്നും ഭർത്താവിന് പി.എച്ച്.ഡി. ബിരുദം ഉണ്ടെന്ന് കള്ളം പറഞ്ഞ് വിവാഹം നടത്തിയതെന്നും, കൂടാതെ ഭർത്താവ് അസുഖ വിവരം മറച്ചുവെ

ച്ചെന്നും ആയതിനാൽ മേലാൽ ഭർത്താവുമായി തുടർന്ന് ജീവിക്കുവാൻ സാധ്യമല്ലെന്നും ആയതിനാൽ വിവാഹമോചനം ആവശ്യപ്പെട്ടുമാണ് ഇരിങ്ങാലക്കുട സ്വദേശിനി കുടുംബ കോടതിയെ സമീപിച്ചത്. യുവതി ഭർത്താവിനെതിരെ കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി ഫയലാക്കിയതിനെ തുടർന്ന് ഭർത്താവ് പുത്തൻചിറ സ്വദേശി വെരാൻ വീട്ടിൽ ദേവസ്സി മകൻ ഡോ.ജെയ്സൺ ഭാര്യയിൽ നിന്നും എഴുപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഹർജ്ജി ബോധിപ്പിച്ചു. ഭാര്യയെ വിവാഹം കഴിച്ചത് മൂലം ഭർത്താവായ

തനിക്ക് നഷ്ടം സംഭവിച്ചുവെന്നും ആയതിനാൽ നഷ്ടപരിഹാരം ആവശ്യമാണെന്നും ഭാര്യ വിവാഹശേഷം ജർമ്മനിയിലേയ്ക്ക് കൊണ്ടുപോയി എന്നും ജർമ്മനിയിൽ കോണ്ടുപോകുന്നതിന് പണം ചിലവായെന്നും,ഭർത്താവ് ജർമ്മനിയിൽ നിന്നും ഭാര്യാപിതാവിന് ഏഴായിരം യൂറോ അയച്ച് നൽകിയെന്നും ഭാര്യയ്ക്ക് ജർമ്മനിയിൽ വെച്ച് വസ്ത്രങ്ങളും മറ്റും വാങ്ങിനൽകിയെന്നും ഭാര്യയുടെ പഠനത്തിനായി പണം ചിലവാക്കിയെന്നും, ഭാര്യ വിവാഹജീവിതത്തിൽ ക്രൂരത കാണിച്ചെന്നും, ജീവിതം തകർത്തെന്നും ആയതിനാൽ ഭാര്യയിൽ നിന്നും നഷ്ടപരിഹാരം ഉൾപ്പെടെ എഴുപത് ലക്ഷം രൂപ കിട്ടുവാൻ അർഹതയുണ്ടെന്നും കാണിച്ചാണ് ഭർത്താവ് ബഹു.ഇരിങ്ങാലക്കുട കുടുംബ മുമ്പാകെ ഹർജ്ജി ഫയൽ ചെയ്തത്.ഇരുകക്ഷികളുടെ വാദം പരിഗണിച്ച് ഇരിങ്ങാലക്കുട കുടുംബ കോടതി ഭാര്യയുടെ വാദ

ങ്ങൾ അംഗീകരിക്കുകയും, ഭാര്യയ്ക്ക് വിവാഹമോചനം അനുവദിക്കുകയും, ഭർത്താവ്

എഴുപത് ലക്ഷം ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി

ജഡ്ജ് ഡി.സുരേഷ്കുമാർ തള്ളുകയും ചെയ്തു. ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച

വിധിക്കെതിരെ ഭർത്താവ് കേരള ഹൈക്കോടതിയെ സമീപിക്കുകയും, വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രാരംഭവാദം കേട്ട കേരള ഹൈക്കോടതി

ഇരിങ്ങാലക്കുട, കുടുംബ കോടതി വിവാഹമോചനം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യു

വാൻ വിസമ്മതിക്കുകയും ചെയ്തു. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കെറ്റുമാരായ പി.വി. ഗോപ

കുമാർ (മാമ്പുഴ), കെ.എം. അബ്ദുൾ ഷുക്കൂർ, പയസ് ജോസഫ് എന്നിവർ ഹാജരായി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img