Monday, June 23, 2025
28.5 C
Irinjālakuda

വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി

കരുവന്നുര്‍: വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന പോത്തോട്ടോണം ജനങ്ങളെ ആവേശത്തിലാഴ്ത്തി. കന്നിമാസത്തിലെ തിരുവോണ നാളിലാണ് കാര്‍ഷിക അഭിവൃദ്ധിക്കും നാടിന്റെ അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് അസുഖങ്ങള്‍ ഇല്ലാതിരിക്കാനുമായി ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം ആചാര്യതനിമയോടെ പോത്തോട്ടോണം നടത്തുന്നത്. പോത്തിനെ കുളിപ്പിച്ച് കുറിയും മാലയും മണിയും ചാര്‍ത്തി ഇഷ്ട ഭക്ഷണം നല്‍കിയ ശേഷമാണ് ഓരോ ദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ ആഘോഷമായി പോത്തുകളെ ക്ഷേത്രത്തിലേയേക്ക് ആനയിക്കുന്നത്.മൂര്‍ക്കനാട്, പുറത്താട്, തേലപ്പിള്ളി, തളിയകോണം, മടായികോണം, മാപ്രാണം, തൊട്ടിപ്പാള്‍, രാപ്പാള്‍,നെടുംമ്പാള്‍,പറപ്പുക്കര, മുളങ്ങ്, ആറാട്ടുപുഴ, പനംങ്കുളം, എട്ടുമന, കരുവന്നുര്‍ തുടങ്ങി വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പോത്തുകള്‍ ദേവിക്കുമുന്നില്‍ ആര്‍ത്തോട്ടത്തിനുശേഷമാണ് പോത്തോട്ടത്തില്‍ പങ്കെടുക്കുന്നത്.പോത്തോട്ടക്കല്ലില്‍ പഴയകാലത്തിന്റെ കാര്‍ഷികോത്പന്നങ്ങളുടെ പ്രതീകമായ നെല്ലിന്‍ കറ്റക്ക് മുകളിലിരിക്കുന്ന ചടങ്ങുകളുടെ പാരമ്പര്യാവകാശിയായ വള്ളുവോന്‍ കല്പിക്കുന്നതിനെ തുടര്‍ന്ന് പോത്തുകള്‍ തറയ്ക്കു ചുറ്റും മൂന്ന് പ്രദക്ഷിണം ചെയ്ത് ശക്തി തെളിയിക്കും. പിന്നീട് ഉരുക്കളെയും, ദേശക്കാരെയും ഇളനീരും പൂവും, നെല്ലുമെറിഞ്ഞനുഗ്രഹിക്കുന്ന വള്ളുവോന്‍ ഉരുക്കളുടെ ശക്തിയെപ്പറ്റി ഊരാളനെ ധരിപ്പിക്കുന്നു. തുടര്‍ന്ന് അനുഗ്രഹ സൂചകമായി ഭഗവതിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് ഉരുക്കളുടെ ശക്തി ഒരാണ്ട് ദേശത്തെ രക്ഷിക്കുമെന്ന് കല്പന ചൊല്ലുന്നതോടെ ചടങ്ങുകള്‍ സമാപനമാവും. ഇതിനിടയില്‍ കര്‍ഷകര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ പിണക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്ന പതിവുമുണ്ട്. സന്തോഷ സൂചകമായി ചെണ്ടയും, മരവും, പറയും, ചെറുകുഴലും വാദ്യങ്ങളാക്കി പാടുന്ന ഗ്രാമീണ ഗാനങ്ങളില്‍ പ്രശ്നവും പരിഹാരവും ഉള്‍ക്കൊള്ളുന്നു. പണ്ടുകാലങ്ങളില്‍ കാര്‍ഷികവൃത്തിക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പുലയസമുദായത്തില്‍പ്പെട്ടവരുടെ മരുമക്കത്തായവ്യവസ്ഥയില്‍ പിന്തുടര്‍ച്ചക്കാരായി വരുന്ന വള്ളോന്‍മാരാണ് പോത്തോട്ടത്തിന് ഇരിക്കുക. പോത്തോട്ടത്തില്‍ പങ്കെടുക്കുന്ന ഉരുക്കളെ ദേവിയുടെ പ്രതിനിധിയായ വെളിച്ചപ്പാട് അനുഗ്രഹിക്കും. മാപ്രാണം ഭാഗത്ത് നിന്നും എത്തിയ ടൈഗര്‍ എന്ന ഭീമന്‍ പോത്തായിരുന്നു ഇത്തവണ പോത്തോട്ടോണത്തിലെ പ്രധാന ആകര്‍ഷണം.1200 കിലോയ്ക്ക് മുകളില്‍ തുക്കമുള്ള ഈ പോത്തിനെ നെറ്റിപ്പട്ടം അടക്കം അണിയിച്ച് എത്തിയത് കാണികളില്‍ ആവേശതിരയിളക്കി. പോത്തോട്ടോണത്തില്‍ പങ്കെടുത്ത ദേശക്കാര്‍ക്ക് ക്ഷേത്രകമ്മിറ്റി മുണ്ടും പണവും പ്രോത്സാഹനമായി വിതരണം ചെയ്തു.

Hot this week

മുൻ ജയിൽ സൂപ്രണ്ട് മോഹനനെ വായനദിനത്തിൽ ആദരിച്ചു

സംസ്കാര സാഹിതി ആദരിച്ചു. പൂമംഗലം : സംസ്കാര സാഹിതി പൂമംഗലം മണ്ഡലം...

മീറ്റ് ദി കളക്ടർ പ്രോഗ്രാം

ജിഎംഎച്ച്എസ്എസ് - നടവരമ്പയിലെ 22 വിദ്യാർത്ഥികൾ തൃശൂർ കളക്ടറേറ്റ് സന്ദർശിച്ചു. ജില്ലാ കളക്ടർ...

കുഴഞ്ഞുവീണു മരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4>വാർഡ് ചെമ്മണ്ട എസ്എൻഡിപിക്ക് സമീപം നെല്ലിശ്ശേരി കൃഷ്ണൻ മകൾ...

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്സ് എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക്...

Topics

മുൻ ജയിൽ സൂപ്രണ്ട് മോഹനനെ വായനദിനത്തിൽ ആദരിച്ചു

സംസ്കാര സാഹിതി ആദരിച്ചു. പൂമംഗലം : സംസ്കാര സാഹിതി പൂമംഗലം മണ്ഡലം...

മീറ്റ് ദി കളക്ടർ പ്രോഗ്രാം

ജിഎംഎച്ച്എസ്എസ് - നടവരമ്പയിലെ 22 വിദ്യാർത്ഥികൾ തൃശൂർ കളക്ടറേറ്റ് സന്ദർശിച്ചു. ജില്ലാ കളക്ടർ...

കുഴഞ്ഞുവീണു മരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4>വാർഡ് ചെമ്മണ്ട എസ്എൻഡിപിക്ക് സമീപം നെല്ലിശ്ശേരി കൃഷ്ണൻ മകൾ...

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്സ് എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക്...

സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ശാന്തിനികേതനിൽ വായന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന ദിനം പ്രശസ്ത കവി സെബാസ്റ്റ്യൻ...

ലിറ്റിൽ ഫ്ലവർ സ്കൂളിലെ വായനാദിനാചരണം

പി. എൻ. പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ലിറ്റിൽ ഫ്ലവർ എൽ...

ചുവന്ന പൂവിനെ പ്രണയിച്ചവൾ കവിത പ്രകാശനം ചെയ്തു.

ഖാദർ പട്ടേപ്പാടം രചിച്ച 'ചുവന്ന പൂവിനെ പ്രണയിച്ചവൾ' എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം...
spot_img

Related Articles

Popular Categories

spot_imgspot_img