കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ മിഥുനെ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

5349

ഇരിങ്ങാലക്കുട : നഗരമധ്യത്തില്‍ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത് കൊലപാതക കേസിലെ പ്രതി മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ രാവിലെയാണ് മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ എടക്കുളം എസ്.എന്‍ നഗറിനു സമീപത്തെ പറമ്പില്‍ കണ്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂര്‍ ജൂബിലി ആശുപതിയിലേക്ക് മാറ്റി.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാ പേട്ടയില്‍ വച്ചാണ് മിഥുന്‍ കമ്പി വടി ഉപയോഗിച്ച് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.രണ്ട് ദിവസത്തിന് ശേഷം സുജിത്ത് ആശുപതിയില്‍ വെച്ച് മരിച്ചു. സുജിത്തിനെ മര്‍ദ്ദിച്ചതിന് ശേഷം മിഥുന്‍ പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സുജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് യുവാവിന്റെ മരണം അതിക്രൂര മര്‍ദ്ദനത്തേതുടര്‍ന്നെന്നാണ്്.തലക്ക് പുറകില്‍ കനത്ത അടി കിട്ടിയതായും, തലക്കേറ്റ പ്രഹരത്തില്‍ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിക്കുകയുമായിരുന്നു. ചികിത്സ കിട്ടാന്‍ വൈകിയതും ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാകാന്‍ കാരണമായി.ഇരിങ്ങാലക്കുടയെ നടുക്കിയ ഈ സംഭവത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും,രാഷ്ട്രീയ നേതൃത്വവും അതിരൂക്ഷമായ രീതിയില്‍ അപലപിക്കുകയും, പ്രതിയുടെ അറസ്റ്റിന് മുറവിളി കൂട്ടുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്ന് പോലീസിന് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.പോലീസ് പ്രത്യേക അന്യേഷണ സംഘം രൂപീകരിക്കുകയും ,മിഥുന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ മിഥുന്റെ മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കണ്ടതായൂം,പോലീസ് തിരുപ്പതിയിലേക്ക് പോകുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ പുലര്‍ച്ചേ ഇരിങ്ങാലക്കുടയില്‍ മിഥുന്റെ മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കണ്ടതായൂം,പുലര്‍ച്ചേ മിഥുന്‍ സുഹൃത്തുമായി ചാറ്റ് ചെയ്തതായും,ശല്യം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ സഹോദരന് ആത്മഹത്യ കുറിപ്പ് വാട്സ്ആപ്പില്‍ അയക്കുകയും ചെയ്തിരുന്നു.എന്നാല്‍ രാവിലെ എട്ട് മണിയോട് കൂടിയാണ് മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.ഈ ആത്മഹത്യാശ്രമം കളളത്തരമാണെന്നും, മിഥുന്റെ ബന്ധുവായ പോലീസുകാരന്റെ ബുദ്ധിയാണിതെന്നുമാണ് നാട്ടുകാരുടെ പക്ഷം.നാടിനെ നടുക്കിയ സംഭവത്തില്‍ മിഥുനെതിരെ ആളിക്കത്തിയ ജനവികാരം തണുപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും,പുറത്തുവന്ന ആത്മഹത്യകുറിപ്പായുളള വാട്സ്ആപ്പ് മെസ്സേജ് പോലും മിഥുന്റെ ഭാഷയല്ലെന്ന് സംശയിക്കുന്നതായും,അതില്‍ പറഞ്ഞിരിക്കുന്ന പലതും ശുദ്ധ നുണയാണെന്നും നാട്ടുകാര്‍ പറയുന്നു.

സുജിത്തിന്റെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Advertisement