Home NEWS ജനഹൃദയങ്ങളിൽ ഇടം നേടി ആർദ്രം സ്വാന്തന പരിശീലന കേന്ദ്രം

ജനഹൃദയങ്ങളിൽ ഇടം നേടി ആർദ്രം സ്വാന്തന പരിശീലന കേന്ദ്രം

ഇരിങ്ങാലക്കുട : “തണലായവർ തളരുമ്പോൾ തുണയാവാൻ മടിക്കരുത്” എന്ന സന്ദേശം പകർന്നു നൽകി പിആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന പ്രവർത്തകർക്കുള്ള പരിശീലന പരിപാടി മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ സർക്കാർ ജനറൽ ആശുപത്രിയിലെ ജനകീയനായ മേജർ ഡോ : ടിവി സതീശൻ ഉദ്ഘാടനം ചെയ്തു. ആർദ്രം പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായിരുന്നു.രോഗം വരുന്നത് ദൈവത്തിന്റെ കോപമോ ശാപമോ അല്ലെന്നും ജീവിക്കുന്നതിന്റെ വിലയാണെന്നും. ജീവിതത്തിന്റെ സങ്കീർണ സാഹചര്യങ്ങളിൽ വർഷങ്ങളോളം സഹനത്തിന്റെയും വിധിയുടെയും മാറാപ്പുമായി ജീവിതത്തിൽ കിടപ്പിലായി രോഗികളെ പരിചരിക്കുവാൻ മുന്നോട്ടുവന്നവർ സമൂഹത്തിന് മാതൃകയാണെന്നും. രോഗി പരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല സമൂഹത്തിന്റെ കൂടി ബാധ്യതയാണെന്നും. ചികിത്സയ്ക്ക് പരിമിതികൾ ഉണ്ട് സ്വാന്തന പരിചരണത്തിന് പരിമിതികളില്ല. കോവിഡ് പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും പാലിയേറ്റീവ് പ്രവർത്തനം നിലച്ചു പോകുവാൻ പാടില്ലെന്നുംഡോക്ടർ ചൂണ്ടിക്കാട്ടി. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി നടത്തുന്ന ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടത് നാടിന്റെ ആവശ്യമായി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ പറഞ്ഞു.ഡോക്ടറും നഴ്സും ഫിസിയോതെറാപ്പിസ്റ്റും ഫാർമിസ്റ്റും മറ്റു പ്രൊഫഷനലുകളും നൽകുന്ന ശുശ്രൂഷ യോടൊപ്പം സന്നദ്ധ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ ദീർഘകാല രോഗികളുടെയും കുടുംബങ്ങളുടെയും ജീവിത ഗുണനില ഉറപ്പുവരുത്താൻ കഴിയണമെന്ന് ക്ലാസെടുത്ത റീജിനൽ കാൻസർ സെന്ററിലെ വിദഗ്ധനായഡോ : രാജീവ് അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് പരിചരണത്തിന് അപരത്വമില്ല. യാതനയ്ക്കും വേദനയ്ക്കും ജാതിയും മതവും ഇല്ലെന്നുംഡോ : രാജീവ് പറഞ്ഞു.സഹാനുഭൂതിയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയാണ് സാന്ത്വന പരിചരണമെന്ന് തൃശ്ശൂർ പെയിൻ പാലിയേറ്റീവ് സൊസൈറ്റി ഡയറക്ടർ പ്രൊഫസർ എൻ എൻ ഗോകുൽദാസ് അഭിപ്രായപ്പെട്ടു. ഒരു പുഞ്ചിരി മധുരമൂറുന്ന ഒരു വാക്ക് ഒരു തലോടൽ ഇതെല്ലാം ഏതൊരു രോഗിയുടെയും അവകാശമാണെന്നും പ്രൊഫസർ പറഞ്ഞു.കിടപ്പു രോഗികളുടെ പരിചരണത്തിൽ നേഴ്സും ഫിസിയോതെറാപ്പിസ്റ്റും ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് നേഴ്സുമാരായ പി എസ് സിനി. മഞ്ജു നിക്സൺ. ഷെർലി എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. രോഗിയുടെ ശുശ്രൂഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡെമോൺസ്ട്രേഷൻനടത്തുകയും ചെയ്തു.ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം സെക്രട്ടറി ടി എൽ ജോർജ് നന്ദി രേഖപ്പെടുത്തി.

Exit mobile version