Home NEWS മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ

മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ

ഇരിങ്ങാലകുട: വെള്ളാങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഊക്കൻസ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകൾ പണയം വയ്ക്കാൻ വരുകയായിരുന്നു വളകളിൽ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നു . മുൻ പരിചയമില്ലാത്ത സ്ത്രീ ആയതിനാൽ സ്ഥാപന ഉടമ സ്ത്രീ കൊണ്ടു വന്ന വളകൾ പരിശോധിക്കുകയും സ്വർണ്ണമല്ലായെന്ന് തെളിയുകയും ചെയ്തു സ്ഥാപന ഉടമ പോലീസിൽ വിവരം അറിയിക്കുകയും ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ചിറക്കൽ വീട്ടിൽ വിജയന്റെ ഭാര്യ സുസ്മിത 42 വയസ്സിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുസ്മിതയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് സുസ്മിതക്ക് പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങൾ കൈമാറുന്നത് ഒല്ലൂർ പടവരാട് സ്വദേശിയാണെന്ന് മനസ്സിലാക്കിയ പോലീസ് സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പടവരാട് നിന്നും ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട് ബാലൻ മകൻ വിജു 33 വയസ്സിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു വിജുവിനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും പലയിടങ്ങളിൽ നിന്നായി മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത വിവരം പോലീസിന് ലഭിച്ചു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ എസ്. ഐ. അനൂപ്.പി.ജി, എ. എസ്സ്.ഐ. ജഗദീഷ് , വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ , സി.പി. ഒ – മാരായ വൈശാഖ് മംഗലൻ , രാഹുൽ ,ഫൈസൽ എന്നിവരാണ് ഉണ്ടായിരുന്നത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version