Home Local News തൃശൂര്‍ ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 3 ഇരിങ്ങാലക്കുട സ്വദേശികൾ

തൃശൂര്‍ ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 3 ഇരിങ്ങാലക്കുട സ്വദേശികൾ

0

തൃശൂര്‍: ജില്ലയില്‍ ഇന്ന്(ജൂൺ 11) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും കുരിയച്ചിറ വെയര്‍ഹൗസിലെ കയറ്റിറക്ക് തൊഴിലാളികളും, ഇരിങ്ങാലക്കുടയിലെ വിചാരണ തടവുകാരനും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മുംബെയില്‍ നിന്നും വന്ന ചാലക്കുടി സ്വദേശികളായ(6 വയസ്സുകാരി, 7 മാസം പ്രായമായ പെണ്‍കുഞ്ഞ്, 35 വയസ്സുള്ള സ്ത്രീ),02.06.2020 ന് കുവൈറ്റില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി(45 വയസ്സ്, പുരുഷന്‍), ആഫ്രിക്കയില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി( പുരുഷന്‍40 വയസ്സ്),01.06.2020 ന് ദുബായില്‍ നിന്നും വന്ന കെടുങ്ങല്ലൂര്‍ സ്വദേശി(30 വയസ്സ്, പുരുഷന്‍), മുംബെയില്‍ നിന്നും വന്ന പൂമംഗലം സ്വദേശി(36 വയസ്സ്, പുരുഷന്‍),04.06.2020 ന് മുംബെയില്‍ നിന്നും വന്ന പുറനാട്ടുകര സ്വദേശി( 22 വയസ്സ്, പുരുഷന്‍), വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന പൂങ്കുന്നം സ്വദേശി(24 വയസ്സ്, പുരുഷന്‍), 02.06.2020 ന് മധ്യപ്രദേശില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി( 22 വയസ്സ്, സ്ത്രീ) , 02.06.2020 ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷന്‍), കുരിയിച്ചിറ വെയര്‍ഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി(25 വയസ്സ്, പുരുഷന്‍), അഞ്ചേരി സ്വദേശി(32 വയസ്സ്, പുരുഷന്‍), തൃശൂര്‍ സ്വദേശി(26 വയസ്സ്, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി(30 വയസ്സ്, പുരുഷന്‍) കോര്‍പ്പറേഷന്‍ ഇചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷന്‍), അഞ്ചേരി സ്വദേശി( 36 വയസ്സ്, പുരുഷന്‍), ചെറുകുന്ന് സ്വദേശി( 51 വയസ്സ്, പുരുഷന്‍), കുട്ടനെല്ലൂര്‍ സ്വദേശി(54 വയസ്സ് പുരുഷന്‍), ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശി(37 വയസ്സ്, പുരുഷന്‍), ആരോഗ്യ പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി(51 വയസ്സ്, പുരുഷന്‍), ആശാ പ്രവര്‍ത്തകയായ ചാവക്കാട് സ്വദേശി(51 വയസ്സ്, സ്ത്രീ), െമഡിക്കല്‍ ഓഫീസറായ പറപ്പൂര്‍ സ്വദേശി( 34 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവര്‍ത്തകനായ കുരിയച്ചിറ സ്വദേശി(30 വയസ്സ്, പുരുഷന്‍) ക്വാറന്റയിനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയ സ്സ് പുരുഷന്‍) എന്നിവരുള്‍പ്പെടെ25 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version