Home NEWS മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയെന്നു കണ്ടെത്തി

മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മാതാവ് കുറ്റക്കാരിയെന്നു കണ്ടെത്തി

ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) യെ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ എസ് കുറ്റക്കാരിയെന്നു കണ്ടെത്തി. ശിക്ഷാവിധി പറയുന്നതിനായി 17.5.2022 ലേക്ക് വച്ചു.11.4.2014 7.30 കുടുംബകലഹത്ത തുടർന്ന് അമ്പിളിനു രാതിനുവീടിനടുത്തുളള കിണറ്റിൽ ലക്ഷ്മി (4), ശ്രീഹരി (ഒന്നര വയസ്സ്) എന്ന മക്കളെ എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിക്കുകയുമായിരുന്നു. കേസിന്റെ വിസ്താരം 4.1.2022 ന് തുടങ്ങുകയും പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും രേഖകൾ മാർക്ക് ചെയ്യുകയുമുണ്ടായി.ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്റ്റർ ടി ജി ദിലീപ് രജിസ്ട്രർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ മധു ,ടി എസ് സിനോജ് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി, എന്നിവർ ഹാജരായി.

Exit mobile version