Home NEWS തൃശൂർ ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ്;12282 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ്;12282 പേർ നിരീക്ഷണത്തിൽ

തൃശൂർ :ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ചൊവ്വാഴ്ച (ജൂൺ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂൺ 4 ന് മുംബൈയിൽ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനിൽ നിന്ന് തിരിച്ചെത്തിയ കൂർക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ഊരകം സ്വദേശി (52), 11 ന് ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂർ സ്വദേശി (42), 11 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മുണ്ടൂർ സ്വദേശി (52) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 11 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12080 പേരും ആശുപത്രികളിൽ 202 പേരും ഉൾപ്പെടെ ആകെ 12282 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂൺ 16) നിരീക്ഷണത്തിന്റെ ഭാഗമായി 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 911 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 1038 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.ചൊവ്വാഴ്ച (ജൂൺ 16) അയച്ച 163 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 5992 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 4690 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1302 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2132 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ചൊവ്വാഴ്ച (ജൂൺ 16) 544 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 38206 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ജൂൺ 16) 162 പേർക്ക് കൗൺസലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 648 പേരെ സ്‌ക്രീൻ ചെയ്തു.

Exit mobile version