Home NEWS ഇരിങ്ങാലക്കുട ഠാണ-ചന്തകുന്ന് റോഡ് വികസനം എങ്ങുമെത്തിയില്ല : ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി ജനം

ഇരിങ്ങാലക്കുട ഠാണ-ചന്തകുന്ന് റോഡ് വികസനം എങ്ങുമെത്തിയില്ല : ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി ജനം

ഇരിങ്ങാലക്കുട :ഠാണ – ചന്തകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകാത്തതും ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കിയിട്ടും വേണ്ടത്ര ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ നടത്താത്തതിനെ തുടര്‍ന്നും ഇരിങ്ങാലക്കുടയില്‍ എത്തുന്ന വാഹനയാത്രക്കാര്‍ ഗതാഗത കുരുക്കിലാക്കുന്നു.കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക് ഠാണ-ചന്തകുന്ന് റോഡിലെ സ്ഥിരം കാഴ്ച്ചയായി മറി.സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതും പാലിയോക്കര ടോള്‍ ഒഴിവാക്കുവാന്‍ ഇരിങ്ങാലക്കുട വഴി വരുന്ന വലിയ കണ്ടെയ്‌നര്‍ വാഹനങ്ങളും കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണങ്ങളാകുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പേ പദ്ധതി തയ്യാറാക്കിയ ഠാണ – ചന്തകുന്ന് റോഡ് വികസനത്തിന് കീറാമുട്ടിയായി നില്‍ക്കുന്നത് പ്രധാനമായും ഒഴിപ്പിക്കേണ്ട സമീപത്തെ കടകളാണ്.89 കടകളും ഒരു വീടും വികസനത്തിനായി ഒഴിപ്പിക്കേണ്ടതുണ്ട്.എന്നാല്‍ വ്യാപാരികളുമായി സമവ്യായത്തിലെത്താന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്കൊന്നും കഴിഞ്ഞില്ല.17 മീറ്ററിലാണ് ആദ്യകാലത്ത് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കില്ലും പാതിവഴിയില്‍ ഇപ്പോഴത്തെ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ 14 മീറ്ററില്‍ വികസനം നടപ്പിലാക്കുവാന്‍ ശ്രമം നടത്തിയെങ്കില്ലും വിമര്‍ശനങ്ങളെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ച് വികസനം വരുന്നുണ്ടെങ്കില്‍ 17 മീറ്ററില്‍ തന്നെ കൊണ്ടുവരുവാന്‍ തീരുമാനിക്കുകയായിരുന്നു. എട്ട് കോടി രൂപ പദ്ധതിയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെങ്കില്ലും റോഡ് വികസനം പൂര്‍ത്തികരിക്കുവാന്‍ ഈ പണം അപര്യാപ്ത്മാണെന്നും എട്ട് കോടി രൂപ കൂടി വേണമെന്നാണ് പൊതുമരാമത്തിന്റെ വിലയിരുത്തല്‍.

Exit mobile version