Home NEWS ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട വിജയന്‍ കൊലകേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട് കയറി കൊലപെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പോലിസ് പിടിയിലായി.മൂര്‍ക്കാനാട് സ്വദേശി കറത്തുപറമ്പില്‍ വിട്ടില്‍ അഭിനന്ദ് എന്ന മാന്‍ട്രു(20), കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (19) എന്നിവരാണ് ചെവ്വാഴ്ച്ച പോലീസ് പിടിയിലായത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നേ പോലിസ് അഞ്ച് പ്രതികളെ പിടികൂടിയിരുന്നു.ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തി തികയാത്ത ആളാണ്.അഭിനന്ദിന് കാട്ടൂര്‍,മതിലകം,ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളില്‍ വധശ്രമമടക്കം നിരവധി കേസ്സുകള്‍ നിലവിലുണ്ട്.അഭിനന്ദിന്റെ വീട് കരുവന്നൂര്‍ പുഴയുടെ തീരത്തായതിനാല്‍ പോലീസ് പിടിക്കാന്‍ വരുമ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപെടുകയാണ് നീന്തല്‍ വിദഗ്ധനായ ഇയാാളുടെ പതിവു രീതിയെന്ന് പോലീസ് പറഞ്ഞു. സാഗവ് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് .ഇനിയും പ്രതികൾ പിടിയിലാവാനുണ്ട്ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ചുണ്ണാമ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വാക്കേറ്റത്തിനു വഴിവെച്ചത്. രാത്രി 10 മണിയോടെ വിജയന്റെ മകന്‍ വിനീതിനെ അന്വേഷിച്ച് മൂന്നു ബൈക്കുകളിലായാണ് ഒമ്പതംഗ സംഘം വീട്ടിലെത്തിയത്.വാതില്‍ തുറന്ന വിജയനെ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചത്.വിജയനെ വെട്ടുന്നത് തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബിക (52) യ്ക്കും വെട്ടേറ്റിട്ടുണ്ട്. ഭാര്യ മാതാവ് കൗസല്യ (83), മകന്‍ അനീഷ് (31) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിനീത് അപ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.വിനീതും സമീപത്തുള്ള വീട്ടുകാരും ഉണര്‍ന്ന് വരുന്നതിനു മുമ്പേ ഗുണ്ടാസംഘം സ്ഥലം വിട്ടിരുന്നു.വിജയന് കൈകാലുകളില്‍ ആഴത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. സമീപവാസികളാണു ഓട്ടോറിക്ഷയില്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അംബിക തീവ്രപരിചരണ വിഭാഗത്തിലാണ്.ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെ നേത്യത്ത്വത്തിലാണ് അന്യേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്.എസ് ഐമാരായ കെ എസ് സുശാന്ത്,തോമസ് വടക്കന്‍,മുഹമ്മദ് റാഫി ,എ എസ് ഐമാരായ സി കെ സുരേഷ് കുമാര്‍, പി സി സുനില്‍, കെ സി ബാബു,സീനിയര്‍സി പി ഓമാരായ ജയകൃഷ്ണന്‍, പ്രദീപ് , മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, ജോബ്,സി പി ഓമാരായ ലിജു ഇയ്യാനി, സൂരജ് ദേവ് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ മണികൂറുകള്‍ക്കുള്ളില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടിയത്.എസ് പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാന്‍ജും അന്യേഷണത്തിന് നേതൃത്തം നല്‍കുന്നുണ്ട്.

Exit mobile version