Home NEWS ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണം അട്ടിമറിച്ചതായി കേരള കോണ്‍ഗ്രസ് (എം)

ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണം അട്ടിമറിച്ചതായി കേരള കോണ്‍ഗ്രസ് (എം)

ഇരിങ്ങാലക്കുട: ഠാണാ – ബസ്സ്റ്റാന്‍ഡ് റോഡ് നിര്‍മാണത്തില്‍ പൊതുമരാമത്ത് വകുപ്പ് കടുത്ത കെടുകാര്യസ്ഥത കാട്ടിയിരിക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യു ഡി എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അനുവദിച്ച ഒരു കോടി രൂപയില്‍ നിന്നും മുപ്പത് ലക്ഷം രൂപയോളം പ്രവൃത്തി ചെയ്യാതെ നഷ്ടപ്പെടുത്തി.ഈ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ഉപയോഗിച്ച് വീതി കൂട്ടുകയും നിലവിലെ റോഡിന്റെ അറ്റകുറ്റപണികള്‍ ചെയ്യുകയും ഫുട്പാത്ത് ടൈല്‍ വിരിച്ച് കൈവരി സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ചെയ്യേണ്ടിയിരുന്ന പ്രവൃത്തി.എന്നാല്‍ നിലവിലുള്ള റോഡിന്റെ 66 ശതമാനം മാത്രം വീതി കൂട്ടി നിര്‍മിക്കുന്ന പ്രവൃത്തി മാത്രമാണ് നടന്നതെന്നും.റോഡിന്റെ മറ്റു ഭാഗങ്ങളില്‍ വീതി കൂട്ടുകയോ എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്ന മറ്റു പ്രവൃത്തികള്‍ നടത്തുകയോ ചെയ്യാതെ പണി അവസാനിപ്പിക്കുകയായിരുന്നുവെന്നും. ഒരു കോടി രൂപയില്‍ 70 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചതെന്നും. ബാക്കി സംഖ്യ ഒരു സങ്കോചവും കൂടാതെ ലാപ്‌സാക്കി കളയുകയും ചെയ്യുകയായിരുന്നുവെന്നും . ഇതിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ധര്‍ണയില്‍ ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ബിജു ആന്റണി, പി.ടി.ജോര്‍ജ്, സിജോയ് തോമസ്, ശിവരാമന്‍, ഷോബി പള്ളിപ്പാട്ട്, സുശീലന്‍ പൊറത്തിശ്ശേരി, നോബിള്‍, ഡെന്നി കണ്ണംകുന്നി, തുഷാര, ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version