Home NEWS ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കിടന്നിരുന്ന യുവാവ് മരണപ്പെട്ടു.ചെവ്വാഴ്ച്ച രാത്രി 1 മണിയോടെയായിരുന്നു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത് . ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാപേട്ടയില്‍ വച്ച് ഓട്ടോഡ്രൈവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ചത്.കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുചിത്ത് വേണുഗോപാലിനാണ് (26) മര്‍ ദ്ദനമേറ്റത്.മാരാകായുധം ഉപയോഗിച്ച് മര്‍ദ്ദിച്ചതിനേ തുടര്‍ന്ന് അബോധാവസ്ഥയിലായ സുചിത്തിനേ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും നില ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.സുചിത്തിന്റെ ഇളയഛന്റെ മകളെ ശല്യം ചെയ്തിരുന്ന ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതിലുള്ള വൈര്യാഗ്യമാണ് മര്‍ദ്ധനത്തിന് കാരണമായി ബദ്ധുക്കള്‍ പറയുന്നത്.മര്‍ദ്ദനത്തിന് ശേഷവും പ്രതി പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിച്ചതായും പറയുന്നു.സംഭവത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ എം കെ സുരേഷ് കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ സുശാന്തിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. ബസ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന സ്വാമി എന്ന് വിളിപ്പേരുള്ള മിഥുെന പ്രതി ചേര്‍ത്താണ് കേസെടുത്തെന്ന് ഇരിങ്ങാലക്കുട എസ് ഐ അറിയിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന സുചിത്ത്. ഇപ്പോള്‍ നാട്ടില്‍ ഇന്റ്‌റിരിയര്‍ ഡിസൈനര്‍ ആയി ജോലി കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നോക്കിവരികയായിരുന്നു. ‘അമ്മ അരുണ , സഹോദരി സുവര്‍ണ്ണ.ശാന്തനും സൗമ്യ പ്രകൃതക്കാരനുമായ സുചീത്തീനെ മര്‍ദ്ദിച്ച് കൊലപെടുത്തിയ പ്രതിയെ ഇത് വരെ പിടികൂടുവാന്‍ പോലീസിന് കഴിയാത്തതില്‍ ജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്..

 

Exit mobile version