പിടികിട്ടാപ്പുള്ളി കൊപ്ര പ്രശാന്ത് അറസ്റ്റില്‍’

958

ഇരിങ്ങാലക്കുട : നിരവധി മോഷണം വധശ്രമം മയക്കുമരുന്ന് കേസുകളിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ യുവാവ് അറസ്റ്റിലായി. മുരിയാട് കാപ്പാറ കൊച്ചു പറമ്പത്ത് കൊച്ചുമോന്‍ മകന്‍ പ്രശാന്തിനെയാണ് (കൊപ്ര പ്രശാന്ത് 32 വയസ്സ്) ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറും എസ്.ഐ സി.വി ബിബിനും സംഘവും പിടികൂടിയത്. ആളൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ഇയാള്‍ നിലവില്‍ മൂന്നു വാറണ്ടുകളില്‍ പിടികിട്ടാപുള്ളിയുമാണ് ഇരിങ്ങാലക്കുട മാടായിക്കോണത്തു നിന്നും ടോറസ് ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസ്സില്‍ ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.ഈ കേസ്സില്‍ കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങി നടക്കുകയായിരുന്നു പ്രശാന്ത്. ലോറി ഡ്രൈവറായ ഇയാള്‍ കേരളത്തിലും പുറം സംസ്ഥാനങ്ങളിലുമായി മാറി മാറി താമസിക്കുകയാണ് പതിവ്. . 2017ല്‍ മുരിയാട് സ്വദേശിയുടെ വീടു തല്ലിത്തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടികിട്ടാപുള്ളിയാണ്.. 2016 ല്‍ ഒന്നര കിലോ കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് ഇയാളെ പിടികൂടിയിരുന്നു.ഇവിടെ മാത്രം മോഷണം വധശ്രമം മയക്കുമരുന്ന് അടിപിടി അടക്കം ഇയാള്‍ക്കെതിരെ പത്തോളം കേസുകളുണ്ട്. കൂടാതെ ഒറ്റപ്പാലം സ്റ്റേഷനില്‍ ആംസ് ആക്റ്റ് കേസില്‍ പ്രതിയാണ്. പുതുക്കാട്,കൊടകര, വെള്ളിക്കുളങ്ങര,ചാലക്കുടി എന്നീ സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കേസുകളില്‍ പ്രതിയാണ്.. കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും ഇയാളെ പിടികൂടിയിട്ടുണ്ട്.വളരെ ചെറുപ്പം മുതല്‍ മോഷണ ശീലിച്ച ഇയാള്‍ക്ക് അയല്‍ വീട്ടില്‍ നിന്ന് കൊപ്ര മോഷണം നടത്തിയതോടെ കൊപ്ര പ്രശാന്ത് എന്ന് പേര് വീഴുകയായിരുന്നു. ആദ്യകാലത്ത് പാടത്തെ പമ്പു സെറ്റുകള്‍ മോഷ്ടിച്ചായിരുന്നു തുടക്കം, ചാലക്കുടിയില്‍ നിന്ന് വിലകൂടിയ നായ്ക്കുട്ടിളെ മോഷ്ടിച്ച കേസുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സീനിയര്‍ സിപിഒ മുരുകേഷ് കടവത്ത്, എ.കെ. മനോജ്, അനൂപ് ലാലന്‍ എ.കെ.രാഹുല്‍, ടി.എസ്.സുനില്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Advertisement