സഹകരണബാങ്കുകളെ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരു : സഹകരണ മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍

548

മുരിയാട് : പ്രഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുരിയാട് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.23 ശതമാനം യുവാക്കള്‍ മാത്രമാണ് ഇപ്പോള്‍ സഹകരണ ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നതെന്നും ന്യൂജെന്‍ ബാങ്കുകള്‍ നല്‍കുന്ന രീതിയില്‍ സേവനങ്ങള്‍ യുവാക്കളുടെ സ്മാര്‍ട്ട് ഫോണില്‍ എത്തിയാല്‍ മാത്രമാണ് 100 ശതമാനം യുവാക്കളുടെ സഹകരണം സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുകയുള്ളു എന്നും ഇതിനായാണ് അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്ന കേരള ബാങ്ക് രൂപികരണവുമായി മുന്നേട്ട് പോകേണ്ടതിന്റെ ആവശ്യകതയെന്നും അദേഹം പറഞ്ഞു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.ജോയിന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍ ലോക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു.ബാങ്ക് സെക്രട്ടറി എം ആര്‍ അനിയന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.ബാങ്ക് പ്രസിഡന്റ് എം ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ സലാം,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എ മനോഹരന്‍,പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ജോമി ജോണ്‍ ആനന്ദപുരം സൊസൈറ്റി പ്രസിഡന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഡയറക്ടര്‍ എ എം തിലകന്‍ നന്ദിയും പറഞ്ഞു.കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെയും മുന്നണി പ്രവര്‍ത്തകനായിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ 74 വര്‍ഷങ്ങള്‍ക്കു മുമ്പ് 1943ല്‍ ആരംഭിച്ച് ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡായ ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട് ബ്രാഞ്ചുകളില്‍ രണ്ടാമത്തേത് 2013 ല്‍ ആരംഭിച്ചു. 12000 സ്‌ക്വായര്‍ ഫീറ്റില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളിലായി പണി പൂര്‍ത്തിയായ പുതിയ ബ്രാഞ്ചു മന്ദിരത്തില്‍ വേണ്ടത്ര പാര്‍ക്കിംഗ്, ലിഫ്റ്റ്, അഗ്‌നിശമന സംവിധാനം, മഴ വെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകളില്‍ എ.ടി.എം സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് രണ്ടാമത്തെ എ.ടി.എം പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം ചെയ്യതത്. ബാങ്കിന് പുറമെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും കുറഞ്ഞ വാടകക്ക് ലഭ്യമാകുന്ന രണ്ട് ഹാളുകളും ഈ മന്ദിരത്തില്‍ ഉണ്ട്. മൂന്ന് കോടിയില്‍ പരം രൂപക്കാണ് മന്ദിരം പണി പൂര്‍ത്തിയാക്കിയത്.ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഇടപാടുകാരാക്കുകയും അംഗങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ്, പശു കൃഷിക്ക് പലിശ രഹിത വായ്പ, വിദ്യാര്‍ത്ഥികള്‍ക്ക് ‘സുവിദ്യ’ സമ്പാദ്യ പദ്ധതി, വീട്ടമ്മമാര്‍ക്ക് ‘ഗൃഹലക്ഷ്മി’ എന്നി നൂതന സമ്പാദ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കില്‍ അംഗങ്ങളായ അടിയന്തിര ചീകിത്സ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് ‘ചീകിത്സാസഹായനിധി’ എന്ന പദ്ധതി ഈ യോഗത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു.

Advertisement