കൂടല്‍മാണിക്യം തീരുവുത്സവം : ദീപകാഴ്ച്ച നടത്തുന്നതില്‍ തര്‍ക്കം

1113

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം തീരുവുത്സവത്തോട് അനുബന്ധിച്ച് ദീപകാഴ്ച്ച നടത്തുന്നതില്‍ കൂടല്‍മാണിക്യം ദേവസ്വവും കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ ദീപകാഴ്ച്ച കമ്മിറ്റിയും തമ്മില്‍ തര്‍ക്കം.വെള്ളിയാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ദേവസ്വത്തിന്റെ സമ്മതം കൂടാതെ ആര്‍ക്കും തിരുവുത്സവത്തോട് അനുബദ്ധിച്ച് ദീപകാഴ്ച്ച നടത്താന്‍ അനുമതി നല്‍കെരുതെന്ന് ദേവസ്വം കത്ത് മുഖേന കൗണ്‍സിലിനെ അറിയിച്ചു.എന്നാല്‍ അതേസമയം കഴിഞ്ഞ വര്‍ഷം ദീപകാഴ്ച്ച നടത്തിയ കമ്മിറ്റി സന്തോഷ് ചെറാക്കുളത്തിന്റെ പേരില്‍ ഈ വര്‍ഷവും ദീപകാഴ്ച്ച നടത്തുന്നതിന് അനുമതിയ്ക്കായി വെച്ച അപേക്ഷയും കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നിരുന്നു.ദീപകാഴ്ച്ച യുടെ പേരില്‍ അനധികൃത പണപിരിവ് നടത്തിയതായി ആരോപണമുള്ള ദീപകാഴ്ച്ച കമ്മിറ്റിയ്ക്ക് അനുമതി നല്‍കരുതെന്ന നിലപാടാണ് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.എന്നാല്‍ ദേവസ്വത്തിന് നഗരസഭയുടെ സ്ഥലത്ത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരമില്ലെന്നും കൗണ്‍സില്‍ യോഗം ഈകാര്യം തീരുമാനിക്കണം എന്ന നിലപാടിലായിരുന്നു ബി ജെ പി കൗണ്‍സിലര്‍മാര്‍.ദീപകാഴ്ച്ചയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദേവസ്വത്തിന്റെയും ദീപകാഴ്ച്ച കമ്മിറ്റിയുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തി ദീപകാഴ്ച്ച നടത്തണമെന്ന നിലപാട് യു ഡി എഫ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം.ദേവസ്വം നേരിട്ട് ഇത്തവണ ദീപകാഴ്ച്ച നടത്തുണ്ടെങ്കില്‍ ദേവസ്വത്തിന് അനുമതി നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു.എന്നാല്‍ ദേവസ്വം ഇത് വരെയും ദീപകാഴ്ച്ച നടത്തുന്നതിനായി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടില്ല.അത്തരത്തില്‍ അപേക്ഷ വന്നാല്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഗരസഭ ദീപകാഴ്ച്ചയ്ക്ക് അനുവദിക്കുന്ന സ്ഥലം ലേലത്തില്‍ വെയ്ക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.മതവികാരം വൃണപെടുന്ന വിഷയമായതിനാല്‍ സെക്രട്ടറിയും ചെയര്‍പേഴ്‌സണും ദേവസ്വം അഡ്മിന്‍സ്റ്റട്രറും ആയി ഈ കാര്യത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനം എടുക്കാം എന്ന ധാരണയില്‍ അജണ്ട മാറ്റി വെച്ചു.

 

Advertisement