ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെ കൃഷിത്തോട്ടം മാതൃകയാകുന്നു.

839

ഇരിങ്ങാലക്കുട ; പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ് സേനാംഗങ്ങളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് കാടുപിടിച്ചു കിടന്ന 50 സെന്റ് സ്ഥലം വൃത്തിയാക്കി പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഒരുങ്ങിയ പച്ചക്കറിത്തോട്ടമായി മാറ്റിയത്.ഡി.വൈ.എസ്.പി.ഫേയ്മസ് വര്‍ഗ്ഗീസ് ആണ് ആദ്യ വിത്തിട്ടത്. വെണ്ട, വഴുതന, കാബേജ്, കോളി ഫ്‌ലവര്‍, പാവല്‍, പയര്‍, ചീര, പച്ചമുളക്, തക്കാളി എന്നിവ ഈ തോട്ടത്തില്‍ തഴച്ചുവളരുകയാണ്. സേനാംഗങ്ങള്‍ക്കൊപ്പം അവരുടെ ഭാര്യമാരും, മക്കളും ചെടികളുടെ പരിപാലനത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ പി.വി.സുരേഷ് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു. നല്ലൊരു കര്‍ഷകര്‍ കൂടിയായ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ കൃഷിക്കിറങ്ങിയവര്‍ക്ക് ആവേശം വര്‍ദ്ധിച്ചു. കൃഷി വകുപ്പിന്റെ പ്രോത്സാഹന സമ്മാനത്തിന് പരിഗണിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജി.എസ്.അരുളരശന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൃഷിത്തോട്ടം സന്ദര്‍ശിച്ചു.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ.കെ.എസ്.സുശാന്ത്, കൃഷി ഓഫീസര്‍ പി.വി.സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

 

Advertisement