17.06.2025 തിയ്യതി രാത്രി 10.30 മണിക്ക് കാട്ടുരുള്ള ബാറിൽ മദ്യപിക്കാനെത്തിയ സംഘടിതകുറ്റവാളി സംഘത്തിലെ അംഗങ്ങളായ പ്രതികളോട് ബാറിൽ നിന്ന് മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ബാറിലെ വെയിറ്ററായ രവീന്ദ്രൻ എന്നയാളെ അസഭ്യം പറയുകയും തുടർന്ന് പുറത്തിറങ്ങി സെക്യൂരിറ്റി ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ 64 വയസ് എന്നയാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് ആളൂർ വെള്ളാംഞ്ചിറ സ്വദേശി, പെരിയവിള വീട്ടിൽ സെബാസ്റ്റ്യൻ 64 വയസ് എന്നയാളുടെ പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ 18.06.2025 തിയ്യതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലെ പ്രതികളായ വാടാനപ്പിള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് 36 വയസ്, കാട്ടൂർ പറയൻകടവ് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ഷൈജു 41 വയസ്സ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ബിൻഷാദ് വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട്, വിയ്യൂർ, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിൽ 5 വധശ്രമക്കേസിലും 10 അടിപിടിക്കേസിലും 1 കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ 2 കേസിലും, പോലീസുദ്ദ്യോഗത്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ 1 കേസിലും, 1 പോക്സോ കേസിലും, മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ച കേസിലും 1, അനധികൃതമായി ആയുധം കൈവശം വെച്ച 1 കേസിലും അടക്കം 22 ക്രമിനൽ കേസുകളിലെ പ്രതിയാണ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷൈജു 3 കവർച്ചക്കേസിലും, 4 വധശ്രമക്കേസിലും, തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച 1 കേസിലും, 2 അടിപിടിക്കേസിലും, 1 മോഷണക്കേസിലും, മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ച 1 കേസിലും അടക്കം 12 ക്രമിനൽ കേസുകളിലെ പ്രതിയാണ്.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, സബ് ഇൻസ്പെക്ടർ മാരായ ബാബു, സനദ്, രമേഷ്, നൗഷാദ്, ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ ഷൗക്കർ, ജിതേഷ്, മിഥുൻ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
All reactions:
1111